Home> World
Advertisement

ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ട്രംപില്‍ നിന്നും മോശം അനുഭവമുണ്ടായിയെന്ന്‍ അവര്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.

ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി

വാഷിംഗ്‌ടണ്‍: യുഎസ്‌ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി രംഗത്ത്. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ട്രംപില്‍ നിന്നും മോശം അനുഭവമുണ്ടായിയെന്ന്‍ അവര്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചതായിട്ടാണ് ജീന്‍ കരോള്‍ വെളിപ്പെടുത്തിയത്. 

ന്യൂയോര്‍ക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയിലാണ് ജീന്‍ കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 1995-96 കാലഘട്ടത്തിലാണ് ലൈംഗിക അതിക്രമം നടന്നതെന്നും അന്ന് ട്രംപ് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കാലമായിരുന്നുവെന്നും ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നെന്നും കരോള്‍ പറ‍ഞ്ഞു. 

അന്ന് പേടിച്ചിട്ടാണ് പരാതി നല്‍കാത്തതെന്നും അവര്‍ പറഞ്ഞു. അതേസമയം ആരോപണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് ട്രംപ് മുന്നോട്ടുവന്നു.  മാത്രമല്ല ഒരിക്കല്‍പോലും താന്‍ കരോളിനെ കണ്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. 

Read More