ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജനങ്ങളെയും ഭീഷണിപ്പെടുത്തി പാക് ഗായിക.
പാക്കിസ്ഥാനി ഗായികയായ റാബി പിര്‍സദയാണ് മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കിയിരിക്കുന്നത്.
ജമ്മു കാശ്മീരിന് പ്രത്യേക ചുമതല നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ചാണ് റാബിയുടെ ഗാനം.
മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്നാണ് റാബി പിർസദ ഗാനം ആലപിക്കുന്നത്.
ഒഴിഞ്ഞ മുറിയില്‍ മുതലകള്‍ക്കും പാമ്പുകള്‍ക്കുമൊപ്പം ഇരുന്ന് പാട്ട് പാടുന്ന റാബി ഇതെല്ലാം മോദിയ്ക്കുള്ള സമ്മാനങ്ങളാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ایک کشمیری لڑکی کی تیاری مودی کے خلاف، ویسے تو اس نے جہنم میں جانا ہی ہے، مگر اس جیسے انسا ن کی دنیا بھی جہنم ہونی چاہیے۔ #chotisibaathttps://t.co/cGfxSd0hd5 pic.twitter.com/h3C9HA1BT0
— Rabi Pirzada (@Rabipirzada) September 2, 2019
ഒരു കാശ്മീരി പെണ്‍ക്കുട്ടി എന്ന നിലയിലാണ് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റാബി ആദ്യം പ്രത്യക്ഷപ്പെടുന്നത്.
തുടര്‍ന്ന്, പാമ്പുകള്‍ക്കും മുതലകള്‍ക്കുമൊപ്പം ഒരു സോഫയില്‍ ഇരുന്ന് കാശ്മീരി ജനങ്ങള്‍ക്കായി റാബി ഗാനം ആലപിക്കുകയാണ്.
തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ റാബി തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മോദിക്കും ഇന്ത്യക്കുമെതിരെ ഒരു കശ്മീരി പെൺകുട്ടി എങ്ങനെ തയ്യാറായിരിക്കുന്നു എന്നു തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് റാബി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
''മോദീ, നിങ്ങൾ കശ്മീരികളെ പീഡിപ്പിക്കുന്നു. ഞാനെന്താണ് നിങ്ങൾക്കായി തയ്യാറാക്കിയത് എന്ന് കാണൂ. നരകത്തില്‍ മരിക്കാന്‍ തയാറായിക്കോളൂ''- റാബി കുറിച്ചു.