Home> World
Advertisement

നഗ്ന വീഡിയോ ചോര്‍ന്നതിന് പിന്നാലെ ഗായിക ചെയ്തത്!!

കാമുകന് ഫോണിലൂടെ അയച്ച വിഡിയോയാണ് ചോർന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 നഗ്ന വീഡിയോ ചോര്‍ന്നതിന് പിന്നാലെ ഗായിക ചെയ്തത്!!

നഗ്ന വീഡിയോ ചോര്‍ന്നതിന് പിന്നാലെ പാക്കിസ്ഥാനി ഗായിക റാബി പിര്‍സാദ വിനോദ മേഖല ഉപേക്ഷിച്ചു. 

'ഷോ ബിസ്' വിടുകയാണെന്ന് പിര്‍സാദ തന്‍റെ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്. 

'ഞാന്‍ ഞാനായിരുന്നതില്‍ ക്ഷമിക്കുക' എന്ന വാചകങ്ങള്‍ ഉള്‍ക്കൊണ്ട ചിത്രം പ്രൊഫൈലാക്കിയ ശേഷമായിരുന്നു റാബിയുടെ പ്രഖ്യാപനം. 

'ഞാന്‍ റാബി പിര്‍സാദ, ഞാന്‍ 'ഷോ ബിസ്' ഉപേക്ഷിക്കുകയാണ്. എന്‍റെ പാപങ്ങള്‍ അള്ളാഹു ക്ഷമിക്കട്ടെ. എന്നോട് ക്ഷമിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കട്ടെ'. -റാബി കുറിച്ചു.  

പാക്കിസ്ഥാൻ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് റാബിയുടെ നഗ്ന വീഡിയോ പ്രചരിച്ചത്. 

പാക്കിസ്ഥാൻ ആര്‍മി വക്താവ് ഇവർക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നും ഹാക്കർമാരെ ഉപയോഗിച്ച് വിഡിയോ ചോർത്തിയതാണെന്നും ആരോപണമുണ്ട്. 

എന്നാല്‍, കാമുകന് ഫോണിലൂടെ അയച്ച വിഡിയോയാണ് ചോർന്നതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന ഭീഷണിയുമായി രണ്ട് തവണ രംഗത്തെത്തിയ താരമാണ് റാബി. 

ജമ്മു കാശ്മീരിന് പ്രത്യേക ചുമതല നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ചാണ് റാബി രണ്ട് തവണയും ഭീഷണി മുഴക്കിയത്. 

സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ചാവേറുകളുടെ ജാക്കറ്റും ധരിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു ഒരു ഭീഷണി. 

മോദിയെ ഹിറ്റ്‌ലര്‍ എന്നു സംബോധന ചെയ്താണ് ട്വിറ്ററിലൂടെ റാബി പിര്‍സാദ രംഗത്തെത്തിയത്. 

മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കിയതാണ് മറ്റൊന്ന്

മോദിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് ഭീഷണി. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന തന്‍റെ വീഡിയോയാണ് അന്ന് റാബി പങ്കുവച്ചത്. 

ഒഴിഞ്ഞ മുറിയില്‍ മുതലകള്‍ക്കും പാമ്പുകള്‍ക്കുമൊപ്പം ഇരുന്ന് പാട്ട് പാടിയ റാബി ഇതെല്ലാം മോദിയ്ക്കുള്ള സമ്മാനങ്ങളാണെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, വീഡിയോ വൈറലായതോടെ പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് റാബിയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. 

പിഴയൊടുക്കണമെന്നായിരുന്നു പാക്കിസ്ഥാനിലെ പഞ്ചാബ് വന്യജീവി വകുപ്പ് റാബിയോട് നിര്‍ദേശിച്ചിരുന്നത്.

തെറ്റുകാരിയെന്ന് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാനുള്ള കുറ്റമാണ് റാബിയുടെ പേരിലുള്ളത്. ഇതിനെതിരെ അന്വേഷണം നടക്കുകയാണ്.

Read More