പ്യോംഗ്യാംഗ്: ഏകപക്ഷീയമായ ആണവ നിരായുധീകരണം അംഗീകരിക്കാനില്ലെന്ന് സൂചന നല്കി ഉത്തരകൊറിയ. ഇക്കാര്യത്തില്‍ അമേരിക്ക ശാഠ്യം പിടിച്ചാല്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
ആണവനിരായുധീകരണത്തിൽ ലിബിയ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പച്ചത്
വലിയ പ്രതീക്ഷയാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഉത്തരകൊറിയ പുലർത്തുന്നത്. എന്നാൽ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന് യുഎസ് ഏകപക്ഷീയമായി വാശിപിടിച്ചാൽ ഉച്ചകോടിയുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പറഞ്ഞു.
ജൂൺ 12നു സിംഗപ്പൂരിലാണ് ഡൊണാള്‍ഡ് ട്രംപ്-കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച നടത്തുന്നത്. അധികാരത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റ് ഉത്തരകൊറിയയുടെ നേ താവുമായി നടത്തുന്ന പ്രഥമ ചർച്ചയാവും ഇത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍, ഈ തീരുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.