വാഷിങ്ടണ്‍: റഷ്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മിഖായേല്‍ ഫ്‌ളിന്‍ രാജി വെച്ചു. റഷ്യക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നലകിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി.
റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ച് മൈക്കല്‍ ഫ്‌ളിന്‍ വിവരം കൈമാറിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് മൈക്കലിനോട് റിപ്പോര്‍ട്ടു നല്‍കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
യു.എസ് കോണ്‍ഗ്രസ് അംഗമായ മൈക് പൊംപിയോ കന്‍സാസ് പ്രതിനിധിയാണ്. നിലവില്‍ യു.എസ് കോണ്‍ഗ്രസിന് കീഴിലുള്ള ഇന്റലിജന്‍സ് കമ്മിറ്റി അംഗമാണ്. നിലവില്‍ ദേശിയ സുരക്ഷാ ചീഫ് ഓഫ് സ്റ്റാഫ് ആണ് കെല്ലോഗ്. ഫ്ലിന്നിനെ നിർബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു എന്നാണ് ഡെമോക്രാറ്റിക് അംഗങ്ങൾ ആരോപിക്കുന്നത്