Home> World
Advertisement

Johnson and Johnson വാക്‌സിന് ബ്രിട്ടനില്‍ അനുമതി, രാജ്യത്ത് അനുമതി ലഭിച്ച നാലാമത്തെ കോവിഡ് വാക്‌സിന്‍

രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി Johnson and Johnson നിര്‍മ്മിച്ച കോവിഡ് വാക്‌സിനും ബിട്ടനില്‍ അനുമതി. രാജ്യം അംഗീകാരം നല്‍കുന്ന നാലാമത്തെ കോവിഡ് വാക്‌സിനാണ് ഇത്.

Johnson and Johnson വാക്‌സിന് ബ്രിട്ടനില്‍ അനുമതി, രാജ്യത്ത് അനുമതി ലഭിച്ച നാലാമത്തെ കോവിഡ് വാക്‌സിന്‍

Britain: രാജ്യത്തെ കോവിഡ്  വാക്‌സിനേഷന്‍  ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി  Johnson and Johnson നിര്‍മ്മിച്ച കോവിഡ് വാക്‌സിനും  ബിട്ടനില്‍ അനുമതി. രാജ്യം അംഗീകാരം നല്‍കുന്ന നാലാമത്തെ കോവിഡ്   വാക്‌സിനാണ് ഇത്.

അമേരിക്കന്‍ കമ്പനിയായ  ജോണ്‍സണ്‍ ആന്‍റ്  ജോണ്‍സണ്‍  (Johnson & Johnson) 'ജാന്‍സ്സെന്‍'  (Janssen)എന്ന പേരിലാണ്  കോവിഡ് 19 വാക്‌സിന്‍   ( Covid Vaccine) പുറത്തിറക്കിയത്.  

ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ വാക്‌സിനുകള്‍ക്കാണ് ഇതിനുമുന്‍പ്  രാജ്യത്ത് അനുമതി ലഭിച്ചത്.  മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്‌ട്സ്  റെഗുലേറ്ററി ഏജന്‍സിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കിയത്.

നാല് വാക്‌സിനുകള്‍ രാജ്യത്ത് സുഗമമായി  ലഭ്യമാവുന്നതോടെ   വാക്സിനേഷന്‍ കൂടുതല്‍ വേഗത്തിലാകുമെന്നും വൈകാതെ രാജ്യം   പഴയ സ്ഥിതിയിലേക്ക് എത്തുമെന്നുമാണ്  കണക്കുകൂട്ടല്‍.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ  ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കിയ നടപടിയെ 
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വാഗതം ചെയ്തു. വൈറസ് ബാധയില്‍ നിന്നും  ജനങ്ങളെ സംരക്ഷിക്കാന്‍ ഒറ്റ ഡോസ് വാക്‌സിന്‍ ഗുണം ചെയ്യുമെന്നും എല്ലാവരും വാക്‌സിനെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Johnson & Johnson: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കിയ Covid Vaccine ന് വിലക്ക്

20 ദശലക്ഷം വാക്‌സിനാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയത്. കൊറോണ വൈറസിനെതിരെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സിന്‍ 85% ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍,  ഈ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍  രക്തം കട്ടപിടിക്കുന്ക,  പ്ലേറ്റ്ലറ്റ് കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Also Read: Johnson and Johnson: ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമെന്ന്   ലോകാരോഗ്യസംഘടന (WHO) കണ്ടെത്തിയ  ചുരുക്കം  ചില വാക്‌സിനുകളില്‍ ഒന്നാണ്  Johnson & Johnson Covid Vaccine. ഏറെ ഗുരുതരാവസ്ഥയിലുള്ള  കോവിഡ്  രോഗികളില്‍  ഈ  വാക്‌സിന്‍  85% ഫലപ്രദമാണ് എന്നാണ്  പഠനങ്ങള്‍ തെളിയിക്കുന്നത്.  കൂടാതെ,  വാക്‌സിന്‍ എടുത്ത് നാലാഴ്ച കഴിഞ്ഞവരെ   ആശുപത്രിയിലാകുന്നതില്‍നിന്നും  മരണത്തില്‍നിന്നും  ഈ  വാക്‌സിന്‍  പൂർണ്ണമായും തടഞ്ഞുവെന്നാണ്  പഠനങ്ങൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Read More