ബാസേൽ: കീരിടം നേടാന്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് എട്ടാം തവണയും സ്വിസ് ഇന്‍ഡോര്‍ കിരീടം ചൂടി സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍. അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പൊട്രോയെ 6-7 (5-7), 6-4, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മുപ്പത്തിയാറുകാരനായ ഫെഡറര്‍ കരിയറിലെ 95-ാമത്തെ കിരീടം നേടിയത്.
ക്ലാസിക് പോരാട്ടമാണ് ഫെഡററും ഡെൽ പൊട്രോയും കാഴ്ച്ചവെച്ചത്. ടൈബ്രേക്കര്‍ വരെ നീണ്ട ആദ്യ സെറ്റ് വരാനിരിക്കുന്ന വലിയ പോരാട്ടത്തിന്റെ സൂചന നല്‍കിയെങ്കിലും ഫെഡററിന്റെ മികവിന് മുന്നില്‍ അധികനേരം പിടിച്ചു നില്കാനായില്ല പെട്രോയ്ക്ക്.
രണ്ടാം സെറ്റ് 6-4ന് നേടിയ ഫെഡറര്‍ മൂന്നാം സെറ്റ് അനായാസം ജയിച്ച് മത്സരവും കിരീടവും സ്വന്തമാക്കി. 2012, 2013 വര്‍ഷങ്ങളില്‍ ഫെഡററെ തോല്‍പ്പിച്ച് പൊട്രോ കിരീടം നേടിയിരുന്നു.