Home> Sports
Advertisement

Kerala Blasters : ബ്ലാസ്റ്റേഴ്സിനും കോച്ചിനും തിരിച്ചടി; എഐഎഫ്എഫിന്റെ ശിക്ഷ നടപടിക്കെതിരെ ടീമും വുകോമാനോവിച്ചും നൽകിയ അപ്പീൽ തള്ളി

Kerala Blasters Wall Off : ഐഎസ്എൽ 2022-23 സീസണിൽ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിടെയാണ് റഫറി തീരുമാനത്തെ പ്രതിഷേധിച്ചുകൊണ്ട് കെബിഎഫ്സി താരങ്ങൾ കോച്ചിന്റെ നിർദേശത്തെ തുടർന്ന് കളം വിട്ടത്

Kerala Blasters : ബ്ലാസ്റ്റേഴ്സിനും കോച്ചിനും തിരിച്ചടി; എഐഎഫ്എഫിന്റെ ശിക്ഷ നടപടിക്കെതിരെ ടീമും വുകോമാനോവിച്ചും നൽകിയ അപ്പീൽ തള്ളി

കളം വിട്ടുകൊണ്ടുള്ള കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിധിച്ച ശിക്ഷ നടപടികൾക്കെതിരെ ടീമും കോച്ചും സമർപ്പിച്ച അപ്പീലുകൾ അഖിലേന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി തള്ളി. കഴിഞ്ഞ ഐഎസ്എൽ സീസണിൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിക്കെതിരെ മത്സരത്തിലാണ് റഫറിങ് തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ നിർദേശത്തെ തുടർന്ന കളം വിട്ടത്. ഇതെ തുടർന്ന് ടീമിനെതിരെ നാല് കോടിയും കോച്ച് വുകോമാനോവിച്ചിനെതിരെ അഞ്ച് ലക്ഷം രൂപയും പത്ത് മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തിയും എഐഎഫ്എഫ് ബ്ലാസ്റ്റേഴ്സിനെതിരെ ശിക്ഷ നടപടി സ്വീകരിച്ചത്. 

ഈ നടപടിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സും കോച്ചും അപ്പീൽ കമ്മിറ്റി സമീപിച്ചത്. എന്നാൽ അക്ഷയ് ജെയ്റ്റ്ലി ചെയർമാനായ അപ്പീൽ കമ്മിറ്റിയും ബ്ലാസ്റ്റേഴ്സിന്റെ ആവശ്യത്തെ നിരാകരിക്കുകയിരുന്നു. അച്ചട സമിതിയുടെ കണ്ടെത്തലും ശിക്ഷ നടപടികളും ശരിവെച്ചുകൊണ്ടാണ് അപ്പീൽ കമ്മിറ്റി കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുമുള്ള അപ്പീലുകൾ തള്ളിയത്.

ALSO READ : MS Dhoni: ഐപിഎൽ വിജയത്തിന് പിന്നാലെ ധോണി ആശുപത്രിയിൽ?

പിഴയ്ക്ക് വിലക്കിനും പുറമെ ടീമും കോച്ചും സംഭവത്തിൽ പരസ്യമായി ക്ഷമാപണം അറിയിക്കണമെന്നും എഐഎഫ്എഫ് അറിയിച്ചിരുന്നു. അതിന് തയ്യാറായില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിനേർപ്പെടുത്തിയിരിക്കുന്ന പിഴ ആറ് കോടിയായി വർധിക്കുമെന്ന് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി പുറത്ത് വിട്ട വാർത്തക്കുറിപ്പിൽ പറഞ്ഞിരുന്നു. വുകോമാനോവിച്ചും ക്ഷമാപണം നടത്താൻ തയ്യാറായില്ലെങ്കിൽ സെർബിയൻ കോച്ചിന്റെ പിഴ അഞ്ചിൽ നിന്നും പത്ത് ലക്ഷമായി ഉയരുമെന്ന് അച്ചടക്ക സമിതിയുടെ നിർദേശത്തെ തുടർന്നുളള ശിക്ഷ നടപടിയിൽ പറഞ്ഞിരുന്നത്. ഇതെ തുടർന്ന് കോച്ചും ടീമും ഔദ്യോഗികമായി ലീഗിനോടും ഫുട്ബോൾ ഫെഡറേഷനോടും ക്ഷമാപണം നടത്തിയിരുന്നു.

വുകോമാനോവിച്ചിന് വിലക്കേർപ്പെടുത്തിയ പത്ത് മത്സരങ്ങളിൽ  സെർബിയൻ കോച്ചിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന്റെ ഡ്രെസ്സിങ് റൂമിലോ ബെഞ്ചിലോ ഉണ്ടാകാൻ പാടില്ലയെന്ന് അച്ചടക്ക സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. വൈഭവ് ഗഗ്ഗാർ അധ്യക്ഷനായ അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്സിനെതിരെ ശിക്ഷ നടപടികൾ പ്രഖ്യാപിച്ചത്. ലോക ഫുട്ബോൾ ചരിത്രത്തിൽ തന്നെ മത്സരത്തിനിടെ കളി ഉപേക്ഷിച്ച് പോകുന്നത് അത്യപുർവ്വ സംഭവങ്ങളിൽ ഒന്നാണെന്ന് അച്ചടക്ക സമിതി ചൂണ്ടിക്കാട്ടിയിരുന്നു. 

ഐഎസ്എൽ 2022-23 സീസണിന്റെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫീകിക്ക് ഗോളാണ് വിവാദത്തിലേക്ക് വഴിവെച്ചത്. കേരളത്തിന്റെ ബോക്സിന് തൊട്ടുപ്പുറത്ത് നിന്നും ബിഎഫ്സിക്ക് ലഭിച്ച ഫ്രീകിക്കിനെതിരെ ബ്ലാസ്റ്റേഴ്സിന് പ്രതിരോധം സൃഷ്ടിക്കാൻ സമയം നൽകുന്നതിന് മുമ്പായി ഛേതി ഗോൾ അടിച്ചു. അത് ഗോളാണ് റഫറി വിധിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡഗ്ഗ്ഔട്ട് ഉൾപ്പെടെ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ച് നിന്നു. ഇതോടെ കോച്ച് ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളോട് കളം വിടാൻ ആഹ്വാനം ചെയ്തു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പിന്നാലെ മാച്ച് കമ്മീഷ്ണർ ഉൾപ്പെടെയുള്ളവരെത്തി ബെംഗളൂരു എഫ്സി ജയിച്ചതായി വിധി എഴുതുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More