ചെന്നൈ: ചെന്നൈ ടീമിന്‍റെ ഹോം മത്സരങ്ങള്‍ മാറ്റാന്‍ ആലോചന. കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ബിസിസിഐയുടെ നടപടി. പുതിയ വേദി ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് വൈകീട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കനത്ത സുരക്ഷയിലാണ് ഇന്നലെ ചെന്നൈയില്‍ ഐപിഎല്‍ മത്സരം നടന്നത്. കവേരി പ്രശ്നം സജീവമായി നില്‍ക്കുന്നതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഇവിടെ നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ്സ് സ്റ്റേഡിയത്തില്‍ മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരം നടത്തുന്നതിന് കേരളം തയ്യാറാണെന്ന് ബിസിസിഐയെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ചെന്നൈയുടെ ഹോം മൽസരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഐപിഎല്‍ മത്സരം തിരുവനന്തപുരത്തേക്ക് തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍.