ദുബായ്: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഏകദിന അന്താരാഷ്ട്ര ലീഗിനും ഐസിസിയുടെ പച്ചക്കൊടി. ട്വൻറി-20യുടെ കാലത്ത് ടെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ടി വർഷങ്ങളായി നടന്ന ചർച്ചകൾക്കൊടുവിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് അംഗീകാരം നൽകാൻ ഐ.സി.സി തയ്യാറായത്. 2019 ലോകകപ്പിനു ശേഷമാണ് ടെസ്റ്റ് ലീഗ് ആരംഭിക്കുന്നത്. ഐസിസി ചീഫ് എക്സിക്യുട്ടിവ് ഡേവ് റിച്ചാർഡ്സണാണ് ഓക്ലൻഡിൽ ഇക്കാര്യം സ്ഥിരീകരിച്ചത്.
A new nine team Test league and 13 team ODI league have been agreed in principle by members at ICC Board meeting.https://t.co/ZKpzU1dbYF pic.twitter.com/US3jWwUPCO
— ICC (@ICC) October 13, 2017
ഒന്‍പത് ടീമുകൾ ആറു ടെസ്റ്റ് പരമ്പരകള്‍ കളിക്കുന്നതാണ് ടെസ്റ്റ് സീരീസ് ലീഗ്. രണ്ടു വർഷങ്ങളിലായി നടക്കുന്ന പരമ്പരയില്‍ മൂന്നു ഹോം മത്സരങ്ങളും മൂന്ന് എവേ മത്സരങ്ങളും അടങ്ങും. പരമ്പരയിൽ ഏറ്റവും കുറഞ്ഞത് രണ്ടു ടെസ്റ്റുകളും പരമാവധി അഞ്ചു ടെസ്റ്റുകളും കളിക്കണം. സിംബാബ്വെ, അഫ്ഗാനിസ്ഥാൻ, അയർലൻഡ് എന്നീ ടീമുകകള്‍ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാനാവില്ല.
2020ൽ ആരംഭിക്കാൻ തീരുമാനിച്ച ഏകദിന ലീഗിൽ 13 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതിൽ ഐസിസിയുടെ 12 പൂർണ അംഗങ്ങളും ഐസിസി ലോക ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പ് ജേതാവും ഉൾപ്പെടുന്നു. 2023 ലോകകപ്പിനു മുന്‍പ് രണ്ടുവർഷമെടുത്ത് ലീഗ് നടത്താനാണ് ഐസിസിയുടെ പദ്ധതി.