Home> Sports
Advertisement

Asia Cup 2022 : 'ഹിറ്റ്മാന്റെ ഹിറ്റ് മാത്രം'; ലങ്കയ്ക്ക് 174 റൺസ് വിജയലക്ഷ്യം; റൺസൊന്നുമെടുക്കാതെ കോലി

Asia Cup 2022 India vs Sri Lanka : ലങ്കയ്ക്കെതിരെ ജയം നേടിയാൽ മാത്രമെ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ നിലനിർത്താനാകൂ.

Asia Cup 2022 : 'ഹിറ്റ്മാന്റെ ഹിറ്റ് മാത്രം'; ലങ്കയ്ക്ക് 174 റൺസ് വിജയലക്ഷ്യം; റൺസൊന്നുമെടുക്കാതെ കോലി

ദുബായ് : ഏഷ്യ കപ്പ് ശ്രീലങ്കയ്ക്കെതിരെ 174 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. നായകൻ രോഹിത് ശർമയുടെ 72 റൺസ് ഇന്നിങ്സിന്റെ പിൻബലത്തിലാണ് ലങ്കയ്ക്കെതിരെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ പ്രതിരോധിക്കാവുന്ന സ്കോർ ഉയർത്തിയത്. റൺസൊന്നുമെടുക്കാതെയാണ് വിരാട് കോലി പുറത്തായത്. ലങ്കയ്ക്കെതിരെ ജയം നേടിയാൽ മാത്രമെ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ നിലനിർത്താനാകൂ. 

നിർണായകമായ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റിങ് ചെയ്യുകയായിരുന്നു. ആറ് റൺസെടുത്ത കെ.എൽ രാഹുലും പൂജ്യനായി കോലിയും ആദ്യം തന്നെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. തുടർന്ന് നായകൻ രോഹിത് ശർമ ഉത്തരവാദിത്വമേറ്റെടുത്ത സ്കോർ ഉയർത്തുകയായിരുന്നു. നാല് സിക്സറുകളും അഞ്ച് ഫോറുമായി 72 റൺസെടുത്താണ് രോഹിത് പുറത്താകുന്നത്. 34 റൺസെടുത്ത സൂര്യകുമാർ യാദവ് ഇന്ത്യൻ ടീം നായകൻ മികച്ച പിന്തുണ നൽകിയിരുന്നു. രവി ബിഷ്ണോയിക്ക് പകരം ആർ ആശ്വിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് ലങ്കയ്ക്കെതിരെ ഇറങ്ങിയത്.

ALSO READ : Ravindra Jadeja : 'ഞാൻ ഉടൻ തിരിച്ച് വരും'; ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം പങ്കുവച്ച് രവീന്ദ്ര ജഡേജ

എന്നാൽ പിന്നീടെത്തിയ ഇന്ത്യൻ ബാറ്റർമാർക്ക് ഭേദപ്പെട്ട ഇന്നിങ്സ് കാഴ്ചവെക്കാനായില്ല. അവസാന ഓവറുകളിൽ 15 റൺസെടുത്ത ആർ അശ്വിന്റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 170 കടക്കാൻ സഹായിച്ചത്. ശ്രീലങ്കയ്ക്കായി ദിൽഷാൻ മധുഷങ്ക  മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ചമിക കരുണരത്നെ, ലങ്കൻ നായകൻ ദാസുൺ ശനാക എന്നിവർ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. മഹീഷ് തീക്ഷണയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. 

അതേസമയം ഇന്നത്തെ മത്സരത്തിൽ ലങ്കയ്ക്കെതിരെ ഇന്ത്യ തോറ്റാൽ ഫൈനൽ പ്രതീക്ഷ ഏകദേശം അവസാനിച്ച മട്ടിലാകും. നാളെ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാനും കൂടി തോറ്റാൽ ഇന്ത്യക്ക് നാട്ടിലേക്കുള്ള ബാഗ് പായ്ക്ക് ചെയ്യേണ്ടി വരും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More