Home> Sports
Advertisement

ട്വന്റി-ട്വന്റിയില്‍ ചരിത്രമെഴുതി ഇന്ത്യ; ആശിഷ് നെഹ്റയ്ക്ക് ഉജ്ജ്വലമായ വിടവാങ്ങല്‍

ട്വന്റി20യിൽ ആദ്യമായി ന്യൂസീലൻഡിനെ കീഴടക്കി ചരിത്രമെഴുതി ഇന്ത്യ. ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയില്‍ നടന്ന ട്വന്റി20 മൽ‌സരത്തിൽ ന്യൂസീലൻഡിനെതിരെ 53 റൺസിന് വിജയം സ്വന്തമാക്കി ഇന്ത്യ.

ട്വന്റി-ട്വന്റിയില്‍ ചരിത്രമെഴുതി ഇന്ത്യ; ആശിഷ് നെഹ്റയ്ക്ക് ഉജ്ജ്വലമായ വിടവാങ്ങല്‍

ന്യൂഡൽഹി: ട്വന്റി20യിൽ ആദ്യമായി ന്യൂസീലൻഡിനെ കീഴടക്കി ചരിത്രമെഴുതി ഇന്ത്യ. ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയില്‍ നടന്ന ട്വന്റി20 മൽ‌സരത്തിൽ ന്യൂസീലൻഡിനെതിരെ 53 റൺസിന് വിജയം സ്വന്തമാക്കി ഇന്ത്യ. 

ഈ മൽസരത്തോടെ  അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന്‍ വിടവാങ്ങുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളര്‍ ആശിഷ് നെഹ്റയ്ക്ക് വിജയമധുരത്തോടെ യാത്രയയപ്പ് നല്‍കാനും ഇന്ത്യയ്ക്കായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗില്‍ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസിൽ അവസാനിച്ചു. 

36 പന്തിൽ 39 റൺസെടുത്ത ടോം ലാഥമാണ് ന്യൂസീലന്‍ഡിന്‍റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ മിച്ചൽ സാന്റ്നർ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് കിവീസിന്റെ പരാജയഭാരം കുറച്ചത്. സാന്റ്നർ 14 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍, യുസ്്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 

അവസാന മല്‍സരം കളിച്ച ആശിഷ് നെഹ്‌റ നാല് ഓവറില്‍ 29 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റ് നേടാനായില്ല. ട്വന്റി-ട്വന്റിയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ധവാന്‍(80) ആണ് മാൻ ഓഫ് ദ മാച്ച്.

നേരത്തെ, ടോസ് നഷ്ടപ്പെട്ടെങ്കിലും ട്വന്റി-ട്വന്റിയില്‍ ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് പടുത്തുയര്‍‍ത്തിയ രോഹിത്ത്-ധവാന്‍ സഖ്യമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ നേടാന്‍ അടിത്തറ നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 158 റണ്‍സിന്‍റെ റെക്കോര്‍ഡ്‌ കൂട്ടുകെട്ട് സ്ഥാപിച്ചു. 

55 പന്തു നേരിട്ട രോഹിത് ആറു ബൗണ്ടറിയും നാലു സിക്‌സിന്‍റെയും അകമ്പടിയോടെ 80 റണ്‍സെടുത്തപ്പോള്‍  52 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സിന്റെയും സഹായത്തോടെ ധവാന്‍ 80 റണ്‍സെടുത്തു പുറത്തായി. ധവാന്‍ പുറത്തായതിനു പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനെത്തിയ ഹാര്‍ദിക് പാണ്ഡ്യ റണ്ണൊന്നുമെടുക്കാതെ മടങ്ങി. 

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (26*) ധോണി(7*). ന്യൂസിലന്‍ഡിനായി ഇഷ് സോധി രണ്ടു വിക്കറ്റ് വീഴ്ത്തി.

Read More