Home> Movies
Advertisement

ജൂണ്‍ 14ന് സുഷാന്തിന്റെ വീട്ടിലെത്തിയ ആ 'അജ്ഞാത' പെണ്‍ക്കുട്ടി ആര്?

ഇപ്പോഴിതാ, ജൂണ്‍ 14ന് സുഷാന്തിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ഒരു പെണ്‍ക്കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ജൂണ്‍ 14ന് സുഷാന്തിന്റെ വീട്ടിലെത്തിയ ആ 'അജ്ഞാത' പെണ്‍ക്കുട്ടി ആര്?

ന്യൂഡല്‍ഹി: ജൂണ്‍ 14... ഇന്ത്യന്‍ സിനിമാ പ്രേമികളെയും ബോളിവുഡിനെയും ഒരുപ്പോലെ തളര്‍ത്തിയ ഒരു വാര്‍ത്ത പുറത്തുവന്നു. ''യുവ ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുത് (Sushant Singh Rajput) ആത്മഹത്യ ചെയ്ത നിലയില്‍''. ഇതിനു പിന്നാലെ നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളും ബോളിവുഡിനു നേരെ ഉയര്‍ന്നു. ബോളിവുഡിലെ സ്വജനപക്ഷപാത(Nepotism)ത്തിനെതിരെ വലിയ രീതിയില്‍ പ്രതികരണങ്ങളുയര്‍ന്നു. 

ആ 50 ലക്ഷം എവിടെ? റിയ-സുഷാന്ത്‌ ജോയിന്‍റ് അക്കൗണ്ട് കണ്ടെത്തിയില്ല -ED

പിന്നാലെ സുഷാന്തിന്റെ സുഹൃത്തും നടിയുമായ റിയാ ചക്രബര്‍ത്തി(Rhea Chakraborty)യും അന്വേഷണ സംഘത്തിന്റെ സംശയത്തിന്റെ നിഴലിലായി. ഇപ്പോഴിതാ, ജൂണ്‍ 14ന് സുഷാന്തിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ഒരു പെണ്‍ക്കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സുഷാന്തിന്റെ ബാന്ദ്രയിലെ വീട്ടില്‍ പ്രവേശിക്കുന്ന മാസ്ക് ധരിച്ച ഈ പെണ്‍ക്കുട്ടിയ്ക്ക് പിന്നാലെ മാധ്യമങ്ങളും പാപ്പരാസികളും പോയിരുന്നെങ്കിലും അതാരെന്നു കണ്ടെത്താനായിരുന്നില്ല. ഇപ്പോഴിതാ, ആ പെണ്‍ക്കുട്ടി ആരെന്ന് വെളിപ്പെട്ടിരിക്കുകയാണ്. റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷൌവിക്കിന്റെ സുഹൃത്ത് ജമീലയാണ് ഈ പെണ്‍ക്കുട്ടി എന്നാണ് മുംബൈ പോലീസിന്‍റെ കണ്ടെത്തല്‍. 

''റിയാ ദുര്‍മന്ത്രവാദം നടത്തിയിരുന്നു, സുഷാന്തിന് ചില മരുന്നുകള്‍ നല്‍കിയിരുന്നു'' -വെളിപ്പെടുത്തല്‍

മരണവാര്‍ത്ത അറിഞ്ഞു സുഹൃത്തുക്കളായ മഹേഷ്‌ ഷെട്ടിയ്ക്കും പ്രിയങ്ക ഖെമാനിയ്ക്കൊപ്പം സുഷാന്തിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു ജമീല.മരണ ദിവസം ബാന്ദ്രയിലെ വസതിയിലെത്തിയ ജമീലയെ പോലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് വീട്ടിലെ ജീവനക്കാരെ കണ്ടു ജമീല മടങ്ങുകയായിരുന്നു

ജമീലയ്ക്കും ഷൌവിക്കിനൊപ്പമുള്ള ചിത്രങ്ങളും സുഷാന്തും റിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 14നാണ് സുഷാന്ത്‌ സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുഷാന്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.

Read More