കൊച്ചി: യുവ താരം ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി.
ഇത്തരമൊരു നടപടി മലയാള സിനിമാ വ്യവസായത്തിന് യോജിച്ചതല്ലെന്നും ഷെയിനിന് തന്‍റെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
'അന്തരിച്ച നടൻ അഭിയുടെ മകൻ ഷെയ്ൻ നിഗത്തിന്‍റെ വീഡിയോ ക്ലിപ്പ് ഞാൻ കാണാനിടയായെന്നും. ആ കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണമെന്നും സ്വപ്രയത്നത്തില്‍ മുന്നേറിവന്ന നടനാണ് ഷെയ്ന്‍ എന്നും. കഴിവുള്ളവരേയും പിന്തുണയ്ക്കാന്‍ ആരുമില്ലാത്തവരേയും ഇത്തരത്തില്‍ നിരുത്സാഹപ്പെടുത്തരുതെന്നും ഇത് മലയാള സിനിമയ്ക്ക് നല്ലതല്ലെന്നും അദ്ദേഹം കുറിച്ചു മാത്രമല്ല ഷെയ്നിനോട് നിരാശപ്പെടരുതെന്നും എല്ലാം ശരിയാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:
ഇതിനിടയില്‍ ഷെയ്നിനെ പിന്തുണച്ച് നിരവധിപേരാണ് മുന്നോട്ടുവന്നിട്ടുള്ളത്. എന്നാല്‍ തനിക്കെതിരായ ആരോപണം നിഷേധിച്ചുകൊണ്ട് നിര്‍മാതാവ് ജോബി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. ഷെയ്ന്‍ പറയുന്നതോന്നും സത്യമല്ലയെന്നാണ് സംവിധായകന്‍ പറയുന്നത്.
ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് ജോബി ജോര്‍ജ്ജിനെതിരേ ഷെയ്ന്‍ രംഗത്തെത്തിയത്.