ആലുവ: നടിയെ ആക്രമിച്ച കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കുന്നത് ആറു മണിക്കൂർ പിന്നിട്ടു. ആലുവ പോലീസ് ക്ലബില്‍ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരുടെയും മൊഴിയെടുക്കുന്നത്.
ഇരുവരെയും വെവ്വേറെ മുറികളിൽ ഇരുത്തിയാണ് പോലീസ് വിവരങ്ങൾ ചോദിച്ചറിയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെക്കുറിച്ചും അന്വേഷണം സംഘം ഇരുവരോടും ചോദിച്ചറിയുന്നുണ്ട്. ഇരുവരും ചോദ്യം ചെയ്യലിനോട് നന്നായി സഹകരിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ മാധ്യമ വിചാരണയ്ക്ക് ഇരുന്നു കൊടുക്കാൻ നേരമില്ലെന്ന് നടൻ ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പറയാനുള്ളത് പോലീസിനോടും കോടതിയോടും പറഞ്ഞോളാം. താൻ കൊടുത്ത പരാതിക്കനുസരിച്ച് മൊഴി കൊടുക്കാനാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.