Home> Kerala
Advertisement

ജോളിയുമായി അര്‍ദ്ധരാത്രിയും തെളിവെടുപ്പ്; സയനൈഡ് കണ്ടെത്തിയതായി സൂചന!

തനിക്ക് ആത്മഹത്യ ചെയ്യാനാണ് സയനൈഡ് കരുതിയതെന്നായിരുന്നു അന്വേഷണ സംഘത്തോട് ജോളി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ജോളിയുമായി അര്‍ദ്ധരാത്രിയും തെളിവെടുപ്പ്; സയനൈഡ് കണ്ടെത്തിയതായി സൂചന!

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തിങ്കളാഴ്ച രാത്രി പൊന്നമറ്റം വീട്ടിലെത്തിച്ചു തെളിവെടുത്തു.

ഇന്നലെ പോന്നമറ്റം വീട്ടില്‍ പരിശോധനയ്ക്കെത്തിയ വിദഗ്ദ്ധ സംഘം സയനൈഡ് കണ്ടെത്തിയതായി സൂചനയുണ്ട് അതിന്‍റെ അടിസ്ഥാനത്തിലാണ് അര്‍ദ്ധരാത്രിയിലെ തെളിവെടുപ്പ് എന്നാണ് റിപ്പോര്‍ട്ട്.

തെളിവെടുപ്പിന് എത്തിയ സംഘം അടുക്കളയില്‍ നിന്ന് സംശയകരമായ വസ്തുവടങ്ങിയ കുപ്പി കണ്ടെത്തി. രാത്രി പത്തുമണിയോടെയാണ് ജോളിയെ പൊന്നമറ്റത്ത് അന്വേഷണ സംഘം കൊണ്ടുവന്നത്. ഏതാണ്ട് 12:15 വരെ തെളിവെടുപ്പ് നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

തെളിവെടുപ്പ് ആരംഭിച്ചപ്പോള്‍ സയനൈഡ് സൂക്ഷിച്ച സ്ഥലം തനിക്ക് അറിയില്ലയെന്നാണ് ജോളി അന്വേഷണ സംഘത്തോട് ആദ്യം പറഞ്ഞതെങ്കിലും പിനീട് അടുക്കള ഭാഗത്തുനിന്നും ജോളിതന്നെ സയനൈഡ് കണ്ടെടുത്തു നല്‍കിയെന്നാണ് സൂചന. 

തനിക്ക് ആത്മഹത്യ ചെയ്യാനാണ് സയനൈഡ് കരുതിയതെന്നായിരുന്നു അന്വേഷണ സംഘത്തോട് ജോളി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ആറു മരണത്തിനും വിദഗ്ദ്ധ സംഘം പ്രത്യേകം തെളിവുകള്‍ ശേഖരിക്കും.  

ഇതിനിടയില്‍ കൂടത്തായി കൊലപാതക പരമ്പരയില്‍ സംശയമുണ്ടെന്ന്‍ ഉന്നയിച്ച് പരാതി നല്‍കിയ മരണമടഞ്ഞ ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ ഇന്ന് മൊഴി നല്‍കിയേക്കും.

ഇന്നലെയാണ് റോജോ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയത്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താന്‍ വേണ്ടി  കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങളാണ് നടന്നത്. 

Read More