Home> Kerala
Advertisement

ജിഹാദികളെ വളര്‍ത്തുന്നത് കമ്മ്യൂണിസ്റ്റുകള്‍: സ്മൃതി ഇറാനി

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് ജനാധിപത്യത്തിന് നേരെ കൈകൾ ഉയർന്നപ്പോഴൊക്കെ ശത്രുക്കൾക്കൊപ്പം നിന്നവരാണ് ഇവരെന്നും സ്മൃതി ഇറാനി പറഞ്ഞു. ജനരക്ഷാ യാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.

ജിഹാദികളെ വളര്‍ത്തുന്നത് കമ്മ്യൂണിസ്റ്റുകള്‍: സ്മൃതി ഇറാനി

ചെങ്ങന്നൂർ: ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് ജനാധിപത്യത്തിന് നേരെ കൈകൾ ഉയർന്നപ്പോഴൊക്കെ ശത്രുക്കൾക്കൊപ്പം നിന്നവരാണ് ഇവരെന്നും സ്മൃതി ഇറാനി പറഞ്ഞു. ജനരക്ഷാ യാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.

ഇന്ത്യാ-ചൈന യുദ്ധകാലത്ത് ചൈനയ്ക്കൊപ്പം നിന്ന അവർ പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ വിമർശിച്ചു. ഇന്ത്യൻ പട്ടാളത്തിനെതിരെ സംസാരിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നും ആ സ്ഥാനത്ത് തുടരുകയാണെന്നും അതിനെ അപലപിക്കാൻ പോലും സിപിഎം തയ്യാറാകാത്തത് ഈ നാടിനോടുള്ള അവരുടെ മാനസിക നിലയെയാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനൊപ്പം ജിഹാദികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതും കമ്മ്യൂണിസ്റ്റുകളാണെന്നും അവര്‍ തുറന്നടിച്ചു. മാത്രമല്ല കമ്മ്യൂണിസ്റ്റുകൾ ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരാണെന്നും കേരളത്തിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണെന്നും കൊല ചെയ്തും ഭീഷണിപ്പെടുത്തിയും സിപിഎമ്മുകാർ ചെയ്തു വരുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുട്ട മറുപടി നൽകാണാമെന്നും അവര്‍ പറഞ്ഞു. കേരളത്തിൽ 286 ബിജെപി, ആർ എസ്എസ് പ്രവർത്തകരാണ് കൊല ചെയ്യപ്പെട്ടത്. ഇതിൽ 84 പേരും മുഖ്യമന്ത്രിയുടെ നാട്ടുകാരാണ്. അധികകാലം ഇവർക്ക് ഈ ജനദ്രോഹ നടപടിയുമായി മുന്നോട്ടു പോകാനാവില്ല. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി തന്നെ കണ്ടപ്പോൾ കേരളത്തിൽ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതാണ് പക്ഷേ ഇതുവരെ പാലിക്കപ്പെട്ടില്ല. 

കേരളത്തിൽ ബലിദാനികളാകേണ്ടി വന്ന പ്രവര്‍ത്തകരുടെയും അവരുടെ കുടുംബങ്ങളുടേയും ത്യാഗം പാഴാവില്ലന്നു മാത്രമല്ല അവർക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.   അവരോടൊപ്പം ഈ രാജ്യത്തെ 11 കോടി ബിജെപി പ്രവർത്തകരുമുണ്ട്. കേരളത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. അതിനെ ബിജെപി പ്രവർത്തകര്‍ ചെറുത്ത് തോൽപ്പിക്കുമെന്നും അവർ പറഞ്ഞു. ചെങ്ങന്നൂർ നിയോജകണ്ഡലം പ്രസിന്റ് സജു ഇടക്കല്ലിൽ അദ്ധ്യക്ഷനായിരുന്നു. ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ, വി മുരളീധരൻ, പി കെ കൃഷ്ണദാസ്, എംടി രമേശ്, എ എൻ രാധാകൃഷ്ണൻ, കെ സുരേന്ദ്രൻ, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് കെ സോമൻ തുടങ്ങിയ നേതാക്കൾ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Read More