കോട്ടയം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ജോബ് മാത്യുവിന് ജാമ്യം. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പാസ്പോര്‍ട്ട് വിചാരക്കോടതിയില്‍ സമര്‍പ്പിക്കണം. ആഴ്ച്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ഇരയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞു. നേരത്തെ, കേസിലെ മൂന്നാം പ്രതിയായ ഫാദര്‍ ജോണ്സണ് വി മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജോബ് മാത്യുവിന് മുൻപാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്പസരിച്ചത്. ഈ കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്കും പീഡിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്.