Home> Kerala
Advertisement

നടപ്പാതയിലൂടെയുള്ള വാഹനയാത്ര അനുവദിക്കില്ല; കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ഡിജിപി

നടപ്പാതകളിലൂടെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണന്നും അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിപി അനിൽകാന്ത്.

നടപ്പാതയിലൂടെയുള്ള വാഹനയാത്ര അനുവദിക്കില്ല; കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ഡിജിപി

തിരുവനന്തപുരം: കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പരി​ഗണന നൽകുമെന്ന് ഡിജിപി അനിൽകാന്ത്. നടപ്പാതകളിലൂടെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. വാഹനങ്ങൾ ഫുട്പാത്തിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും അനിൽകാന്ത് വ്യക്തമാക്കി. പോലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോ​ഗത്തിലാണ് ഡിജിപിയുടെ നിർ​ദേശം. നടപ്പാതകൾ കയ്യേറിയുള്ള വാഹനയാത്ര സംബന്ധിച്ച് സീ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നടപടി. 

സംസ്ഥാനത്തെ പൊതു നിരത്തുകളിൽ കാൽനട യാത്രക്കാർക്ക് ഉപയോഗിക്കേണ്ട നടപ്പാതകൾ പല ഘട്ടങ്ങളിലും കയ്യേറുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്. എന്നാൽ തിരക്കുള്ള നഗരങ്ങളിൽ പോലും നിയമലംഘനങ്ങൾ എത്ര നടന്നാലും നടപടി പേരിന് മാത്രം ഒതുങ്ങാറാണ് പതിവ്. തിരുവനന്തപുരം നഗരത്തിൽ ഉള്ളൂർ, പട്ടം മേഖലകളിൽ നടക്കുന്ന നിയമലംഘനങ്ങൾ ദൃശ്യങ്ങൾ സഹിതം സീ മലയാളം ന്യൂസ് വാർത്ത നൽകിയതോടെ പോലീസും മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ ഇടപെടുകയായിരുന്നു.

Also Read: ZEE മലയാളം ന്യൂസ് Impact | ഫുട്പാത്തുകളിലെ ഇരുചക്രവാഹനയാത്ര; ആയിരം രൂപ പിഴ, സംസ്ഥാന വ്യാപകമായി പരിശോധന

 

നഗരത്തിലെ ഫുട്പാത്തുകളിലൂടെ വാഹനം ഓടിക്കുന്നത് തടയുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.അജിത്ത് സീ മലയാളം ന്യൂസിനോട് പ്രതികരിച്ചിരുന്നു. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് പോലീസ് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയമലംഘനം കണ്ടെത്തിയാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 279 വകുപ്പ് പ്രകാരം പോലീസിന് കേസെടുക്കാനുള്ള അധികാരമുണ്ട്. ആയിരം രൂപ പിഴയും ഈടാക്കാം. എന്നാൽ, പല സന്ദർഭങ്ങളിലും തുടർനടപടിയുമായി അധികൃതർ മുന്നോട്ടു പോകാറില്ല. 

വാഹനങ്ങൾ വിട്ടു നൽകാൻ ഉന്നതർ അടക്കം ഇടപെടുന്നതോടെ പോലീസ് പിന്തിരിയുന്നതും ചിലയിടങ്ങളിൽ നടക്കാറുണ്ട്. മോട്ടോർ വാഹന നിയമത്തിലെ 179 മത് വകുപ്പ് പ്രകാരം ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. മോട്ടോർ വാഹന നിയമത്തിലെ പിഴത്തുക കോടതിയാണ് തീരുമാനിക്കേണ്ടത്.

അതേസമയം, സീ മലയാളം ന്യൂസ് വാർത്ത നൽകിയതിന് പിന്നാലെ എൻഫോഴ്സ്മെന്റ് നടപടികൾ മോട്ടോർ വാഹന വകുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി തന്നെ സ്പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More