ന്യൂഡൽഹി: ഡൽഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേയ്ക്ക്. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാരിന്റെ 9 ഉപദേശകരെ ലഫ്റ്റനന്റ് ഗവർണർ പുറത്താക്കി. എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
ധനമന്ത്രാലയം ഈ നിയമനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാന്റെ ഈ നടപടി. ഈ നിയമനങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപദേശകരെ ലഫ്റ്റനന്റ് ഗവർണർ പുറത്താക്കിയത്.
അതേസമയം, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശക അതിഷി മർലീനയും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്കൂളുകളിലെ അധ്യാപന നിലവാരം ഉയർത്തുന്നതിനായി നിർദേശങ്ങൾ നൽകാൻ വെറും ഒരു രൂപ വേതനത്തിലാണ് മർലീനയെ നിയമിച്ചിരുന്നതെന്ന് സിസോദിയ അറിയിച്ചു.
കേന്ദ്രത്തിന്റെയും അനിൽ ബൈജാലിന്റെയും പുതിയ നീക്കം കത്വ, ഉന്നാവോ പീഡനങ്ങൾ, കറൻസി ക്ഷാമം എന്നിവയിൽനിന്നു പോതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു.
2015ലാണ് മന്ത്രിസഭയെ സഹായിക്കാനെന്ന പേരില്‍ 9 ഉപദേശകരെ ഡല്‍ഹി സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. ഇവരെ പുറത്താക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നടപടിയെടുത്തതെന്നാണ് വിവരം.
ലഫ്റ്റനന്റ് ഗവർണരുടെ ഈ നീക്കം ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള മറ്റൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കും എന്നത് വ്യക്തമാണ്.
On recommendation of Ministry of Home Affairs, 9 advisors to Delhi ministers including advisors to Deputy CM Manish Sisodia have been removed.
— ANI (@ANI) April 17, 2018