Home> Kerala
Advertisement

Vismaya Suicide Case : തൂങ്ങി മരിച്ച വിസ്മയയുടെ വീട് കെകെ ശൈലജ എംഎൽഎ സന്ദർശിച്ചു

പണത്തോടും സുഖലോലുപതയോടും ആർത്തിയുളള വലിയ വിഭാഗം കേരളത്തിലുണ്ടെന്നും എംഎൽഎ പറഞ്ഞു.

Vismaya Suicide Case :  തൂങ്ങി മരിച്ച വിസ്മയയുടെ വീട് കെകെ ശൈലജ എംഎൽഎ സന്ദർശിച്ചു

Kollam : സ്ത്രീധന പീഡനത്തെത്തുടർന്ന് (Dowry) ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിസ്മയയുടെ (Vismaya) വീട് കെകെ ശൈലജ എംഎൽഎ (KK Shailaja MLA) സന്ദർശിച്ചു. ഒരു വിട്ടുവീഴ്ചയും പ്രതികളോട് ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞെന്നും എംഎൽഎ പറഞ്ഞു. ഓരോ വ്യക്തിയും സ്ത്രീധനത്തിനെതിരായ പ്രചാരണത്തിൽ പങ്കു ചേരണമെന്നും  കെകെ ശൈലജ ആവശ്യപ്പെട്ടു.

മകന് ഇഷ്ടമുള്ള കാറല്ല കിട്ടിയതെന്നാണ് കിരണിന്‍റെ (Kiran Kumar) അച്ഛൻ പറഞ്ഞതെന്ന് ചൂണ്ടികാട്ടിയ ശൈലജ എത്രമാത്രം ഇടുങ്ങിയ ചിന്താഗതിയാണിതെന്ന് ചോദിച്ചു. പണത്തോടും സുഖലോലുപതയോടും ആർത്തിയുളള വലിയ വിഭാഗം കേരളത്തിലുണ്ടെന്നും എംഎൽഎ പറഞ്ഞു.  ഓരോ വ്യക്തിയും സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും തീരുമാനിക്കണമെന്നും കെകെ ശൈലജ എംഎൽഎ കൂട്ടിച്ചേർത്തു. 

ALSO READ: Vismaya Suicide Case : വിസ്മയ ആത്‍മഹത്യ കേസിൽ ഐജി ഹർഷിത അട്ടലൂരി ഇന്ന് കൊല്ലത്തെത്തും; അന്വേഷണത്തിൽ പൂർണ തൃപ്തിയെന്ന് സഹോദരൻ

കേസിൽ (Vismaya Suicide Case) ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമനും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഐജി ഹർഷിത അട്ടലൂരി വിസ്മയയുടെ വീട്ടിലെത്തി. പ്രതികൾക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കുമെന്നും ഹർഷിത അട്ടലൂരി പറഞ്ഞു.

ALSO READ: Vismaya Suicide Case : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി വീണാ ജോര്‍ജ്

സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോൾ കിരണിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങൾ വർധിച്ചിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിസ്മയയുടെ (Vismaya) സുഹൃത്തുക്കളാണ് ഈ വിവരം പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.  അതിനാൽ തന്നെ ഇവരെയും കേസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: വിസ്മയ ആത്മഹത്യ കേസിൽ ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ 

വിസ്മയയുടെ മരണത്തെ തുടർന്ന് പൊലീസ് (Police) അറസ്റ്റ് ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കിരണിനെ ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.   ഇതിനിടയിൽ ഇന്ന് കിരൺകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.  കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More