തിരുവനന്തപുരം: ജൂണ്‍ 18ന് പ്രഖ്യാപിച്ചിരുന്ന സംസ്ഥാന മോട്ടാര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു.
ജൂണ്‍ 26ന് വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന് ഗതാഗതി മന്ത്രി ഉറപ്പ് നൽകിയതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.
26 വരെ ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി മോട്ടോര്‍ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.
വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗമായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.
ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ജൂണ്‍ 1 മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു
എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹന പരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികള്‍ കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനം.