Home> Kerala
Advertisement

16 കാരിയുടെ കൊലപാതകം; അമ്മയ്ക്കും കാമുകനുമെതിരെ കൊലകുറ്റം ചുമത്തി

ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞതിനേ തുടര്‍ന്ന് മഞ്ജുഷയും മകളും വാടക വീട്ടിലായിരുന്നു താമസം.

16 കാരിയുടെ കൊലപാതകം; അമ്മയ്ക്കും കാമുകനുമെതിരെ കൊലകുറ്റം ചുമത്തി

തിരുവനന്തപുരം: നെടുമങ്ങാട് കാരന്തറയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 16 കാരിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തങ്ങളുടെ ബന്ധം എതിര്‍ത്തതിനാലാണ് പെണ്‍കുട്ടിയെ കൊന്നതെന്നാണ് ഇവരുടെ മൊഴി. 

മഞ്ജുഷയുടെയും സുഹൃത്ത് അനീഷിന്റെയും ബന്ധം എന്താണെന്ന് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ കിടക്കയില്‍ തള്ളിയിട്ട് ഷാള്‍ കുരുക്കി കൊന്നെന്നാണ് മഞ്ജുഷയും അനീഷും വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 11 നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

പ്രതികളെ റിമാന്‍ഡ് ചെയ്തു. മാത്രമല്ല ഇരുവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുമുണ്ട്.

ഇന്നലെ കാരന്തറ ആര്‍.സി. പള്ളിക്കു സമീപത്തെ വീട്ടിലുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷയേയും കാമുകന്‍ അനീഷിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനീഷിന്‍റെ വീടിനു മുന്നിലെ കിണറ്റിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞതിനേ തുടര്‍ന്ന് മഞ്ജുഷയും മകളും വാടക വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിയേയും അമ്മയേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 17ന് കുട്ടിയുടെ അമ്മൂമ്മയാണ് നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് നാട്ടുകാരും വിവരമറിയുന്നത്.

മകളെക്കുറിച്ച്‌ ചോദിച്ചപ്പോഴുള്ള അമ്മയുടെയും കാമുകന്‍റെയും മറുപടിയില്‍ സംശയം തോന്നിയ പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ആദ്യം കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് മഞ്ജുഷ മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 

Read More