Home> Kerala
Advertisement

എലിപ്പനി: ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന

മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു കീരപ്പിള്ളി കോളനി. പ്രളയശേഷം എത്തുന്ന പകര്‍ച്ച വ്യാധികളെകുറിച്ചുള്ള ആശങ്കയിലാണ് ഇവര്‍.

എലിപ്പനി: ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന

കൊച്ചി: എലിപ്പനിയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. എറണാകുളം ജില്ലയിലെ പല മേഖലകളിലും പ്രതിരോധമരുന്നുകള്‍ എത്തിയിട്ടില്ല. എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ അഞ്ച് പേരാണ് മരിച്ചത്.

പ്രതിരോധമരുന്നുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എറണാകുളത്ത് വെള്ളപ്പൊക്കം രൂക്ഷമായ ആലുവ, ഏലൂര്‍ മേഖലകളിലെ ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ പനിപേടിയിലാണ്.

മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു കീരപ്പിള്ളി കോളനി. പ്രളയശേഷം എത്തുന്ന പകര്‍ച്ച വ്യാധികളെകുറിച്ചുള്ള ആശങ്കയിലാണ് ഇവര്‍. ശുചീകരണത്തിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡറ് പോലും ലഭ്യമാകാത്തതിനാല്‍ വൃത്തിഹീനമായ അന്തരീക്ഷം വലിയ ആരോഗ്യഭീഷണിയും ഉയര്‍ത്തുകയാണ്.

പറവൂര്‍ ഏഴിക്കര, ഏലൂര്‍, കുന്നുകര, ചേന്ദമംഗലം, ചിറ്റാറ്റുകര, തുടങ്ങിയ പ്രദേശങ്ങളിലും പ്രതിരോധമരുന്ന് വിതരണം നടന്നിട്ടില്ല. ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടികൊണ്ടിരിക്കുകയാണ് എന്നിട്ടും ആരോഗ്യവകുപ്പ് ഇതൊന്നും കണ്ട മട്ടില്ലയെന്നാണ് ആരോപണം. 

ചില ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവവും പ്രതിസന്ധി ആകുന്നുണ്ട്. അടിയന്തരമായി പ്രതിരോധ മരുന്നുകള്‍ എത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജില്ലയില്‍ ഇത് വരെ 100 ലേറേ പേരാണ് എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.

Read More