തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയെ വെന്‍റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. ഇതേ രീതിയില്‍ ആരോഗ്യനില പുരോഗിക്കുകയാണെങ്കില്‍ ഈ ആഴ്ച അവസാനം ഇവരെ റൂമിലേക്ക് മാറ്റാന്‍ കഴിയുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇവര്‍ക്ക് ഇപ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ പറ്റുന്നുണ്ട്. ദ്രവഭക്ഷണം ഇപ്പോള്‍ കഴിക്കാന്‍ പറ്റുന്നുണ്ട്. ബാലഭാസ്കറിന്‍റെയും മകൾ തേജസ്വിനി ബാലയുടെയും മരണം അവരെ ഇതുവരെ അറിയിച്ചിട്ടില്ല. വെന്റിലേറ്ററില്‍ നിന്ന് നീക്കിയെങ്കിലും ഐസിയുവിലാണ് ലക്ഷ്മി.
ഈ ആഴ്ച അവസാനത്തോടെ മാത്രമേ ലക്ഷ്മിയെ വാര്‍ഡിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമാകൂ. പരിക്കുകള്‍ പൂര്‍ണമായും ഭേദപ്പെട്ടു വരുന്നതായും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പള്ളിപ്പുറത്ത് വച്ച് മരത്തില്‍ ഇടിച്ചത്. മകള്‍ തേജസ്വിനി അപകടസ്ഥലത്തു തന്നെ മരിച്ചു. ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.