കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഭാര്യാ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്‍റെ നീതിയ്ക്കായുള്ള പോരാട്ടം ആരംഭിച്ചു.
കേസില്‍ ജില്ലാ കോടതി (രണ്ട്) പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മുന്‍പാകെ വിചാരണ ആരംഭിച്ചു. പ്രധാനസാക്ഷിയായ അനീഷിന്‍റെ വിസ്താരത്തിലൂടെ ആരംഭിച്ച വിചാരണ ജൂണ്‍ ആറ് വരെ തുടര്‍ച്ചയായിട്ടാണ് നടക്കുക.
എന്നാല്‍, കേസിലെ മുഖ്യ പ്രതിയും കെവിന്‍റെ ഭാര്യാപിതാവുമായ ചാക്കോ ഉള്‍പ്പെടെ മൂന്നു പേരെ അനീഷിന് തിരിച്ചറിയാന്‍ സാധിച്ചില്ല.
രൂപമാറ്റ൦ സംഭവിച്ച പ്രതികളെ ഒരേപോലെയുളള വെളള വസ്ത്രം ധരിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ കാരണം കൊണ്ടാണ് പ്രതികളെ തിരിച്ചറിയാന്‍ അനീഷിന് കഴിയാതിരുന്നത്.
അതേസമയം, കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ മധ്യവേനല്‍ അവധി ഒഴിവാക്കിയാണ് വിചാരണ.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വിചാരണ തുടരുക. ഇതിനു ഹൈക്കോടതിയുടെ പ്രത്യേക അനുമതിയുമുണ്ട്.
മേയ് 26-നാണ് നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ ജോസഫിനെ ഭാര്യ നീനുവിന്‍റെ സഹോദരന്‍റെയും അച്ഛന്‍റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.