Home> Kerala
Advertisement

Kerala SSLC Result 2024 Declared: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്

Kerala Class 10th Result Declared: എസ്എസ്എൽസി റെ​ഗുലർ വിഭാ​ഗത്തിൽ 4,27,153 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 പേരാണ് ഉപരിപഠനത്തിന് യോ​ഗ്യത നേടിയത്.

Kerala SSLC Result 2024 Declared: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എൽസി റെ​ഗുലർ വിഭാ​ഗത്തിൽ 4,27,153 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 പേരാണ് ഉപരിപഠനത്തിന് യോ​ഗ്യത നേടിയത്.

ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനം 99.69 ആണ്. വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവ് ഉണ്ട്. കഴിഞ്ഞ വർഷം 99.70 ആയിരുന്നു വിജയശതമാനം. ഈ വർഷം 71, 831 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ട്.  മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത്.

മലപ്പുറത്ത് 4,934 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടുതൽ വിജയശതമാനം കോട്ടയത്താണ് (99.92). ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ് (99.08). പാലാ വിദ്യാഭ്യാസ ജില്ലയിലാണ് 100 ശതമാനം വിജയമുള്ളത്. 892 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. മെയ് 28 മുതൽ ജൂൺ ആറ് വരെയാണ് സേ പരീക്ഷ നടത്തുക. പരമാവധി മൂന്ന് വിഷയങ്ങൾക്കാണ് സേ പരീക്ഷ എഴുതാൻ സാധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More