ചെന്നൈ: ഇത്തവണയും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പതിവ് തെറ്റിച്ചില്ല. അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഒന്നിച്ച് തന്നെ എത്തി.
സംസ്ഥാന ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു. മൂവരും മൃതദേഹത്തില്‍ പുഷ്പചക്ര൦ അര്‍പ്പികുകയും അന്തരിച്ച നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
Kerala Chief Minister Pinarayi Vijayan, Governor P. Sathasivam, and Congress leader Ramesh Chennithala paid tribute to the DMK Chief at #RajajiHall. #Karunanidhi pic.twitter.com/95p8JMj4Q2
— ANI (@ANI) August 8, 2018
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ തന്നെ ചെന്നൈയില്‍ എത്തിച്ചേരുകയും അന്തരിച്ച നേതാവിന് ആദരാഞ്ജലി അര്‍പ്പികുകയും ചെയ്തിരുന്നു.
മുന്‍പ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിലും കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചെത്തിയത് മാധ്യമശ്രദ്ധ നേടിയിരുന്നു.
കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ രാജാജി ഹാളിന് മുന്നിലേക്കു വന്‍ ജനപ്രവാഹമാണ്. തിക്കിലും തിരക്കിലും പെട്ട് ഇതുവരെ മൂന്നുപേര്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
കരുണാനിധിയുടെ അന്തിമസംസ്കാര ചടങ്ങുകള്‍ 4 മണിക്ക് രാജാജി ഹാളില്‍ ആരംഭിക്കുമെന്നാണ് സൂചന.