Home> Kerala
Advertisement

അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം!

പനി ഉണ്ടായിരുന്നിട്ടും ഭക്ഷണം കഴിക്കാത്തതിനാലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് അമ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം!

കൊല്ലം: അമ്മയുടെ മര്‍ദ്ദനമേറ്റ നാലുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് കൊല്ലം പാരിപ്പള്ളിയിലാണ്.  

പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകള്‍ ദിയയാണ് മരിച്ചത്. പനി ഉണ്ടായിരുന്നിട്ടും ഭക്ഷണം കഴിക്കാത്തതിനാലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് അമ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതേ തുടര്‍ന്ന്‍ അമ്മ രമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുട്ടിയുടെ കാലിലടക്കം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അടി കിട്ടിയതിന്‍റെ പാടുകളാണ് ദേഹത്തുണ്ടായിരുന്നത്. ആഹാരം കഴിക്കാത്തതിന്‍റെ പേരില്‍ കമ്പ് വച്ച് അടിച്ചുവെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരിക്കുന്നത്.

മരണകാരണം ഇതാണോയെന്ന്‍ പൊലീസ് അന്വേഷിക്കുകയാണ്. ഇന്നു രാവിലെ പനി കലശലായതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. 

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെയ്ക്ക് പോകുംവഴിയാണ് കുഞ്ഞിന് മരണം സംഭവിച്ചത്. 

കുഞ്ഞിന്‍റെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ക്ക് പുറമേ കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

കുഞ്ഞിന്‍റെ മരണവിവരം അറിഞ്ഞു കുഴഞ്ഞുവീണ അച്ഛന്‍ ദീപുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അച്ഛനും അമ്മയുംകൂടിയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. 

ആഹാരം കഴിക്കത്തതിന് മര്‍ദ്ദിച്ചു എന്നാണ് രമ്യ പറഞ്ഞതെന്ന് അവരുടെ ബന്ധു പറഞ്ഞു. നഴ്സായ രമ്യ നല്ല രീതിയിലാണ്‌ കുഞ്ഞുങ്ങളെ നോക്കുന്നതെന്ന് പറഞ്ഞ ബന്ധു കൂടുതലൊന്നും ഇതിനെക്കുറിച്ച് അറിയില്ലയെന്നു പറഞ്ഞു. 

സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിനുശേഷം വ്യക്തമാകും.

Read More