Home> Kerala
Advertisement

പി സി ജോർജ് സംഘപരിവാർ തിരക്കഥയിലെ ആട്ടക്കാരൻ; ആരോപണവുമായി ഡിവൈഎഫ്ഐ

വി. മുരളീധരന്റെ ഇടപെടൽ വെളിപ്പെടുത്തുന്നത് സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്ന് ഡിവൈഎഫ്ഐ

പി സി ജോർജ് സംഘപരിവാർ തിരക്കഥയിലെ ആട്ടക്കാരൻ;  ആരോപണവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം : കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന വി.മുരളീധരൻ ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കാൻ ബാധ്യതയുള്ളയാളെന്ന് ഡിവൈഎഫ്ഐ.  മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന മതേതരത്വം അടിസ്ഥാനഘടനയായിട്ടുള്ള ഇന്ത്യയാണ്  ഭരണഘടന വിഭാവനം ചെയ്യുന്നത്. വി. മുരളീധരന്റെ  ഇടപെടൽ വെളിപ്പെടുത്തുന്നത് സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

ഒരു മതവിഭാഗത്തെ അപകീർത്തിപ്പെടുത്തി കലാപം ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോർജ്ജിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചത് കേന്ദ്രമന്ത്രി എത്തിയിരിക്കുന്നത് ആരെയും ഞെട്ടിക്കുന്നതാണ്. അറസ്റ്റിനെതിരെ മന്ത്രി നടത്തിയ പ്രസ്താവന  നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല.

പി.സി ജോർജിന്റെ നാവിൽ നിന്ന് വന്നതൊന്നും യാദൃശ്ചികമല്ല. സംഘപരിവാർ തിരക്കഥയിലെ  ആട്ടക്കാരനായിരുന്നു ജോർജ്ജെന്ന് തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ ഈ പിന്തുണ. നാട്ടിൽ കലാപ കലുഷിതമായ അന്തരീക്ഷം വിതക്കാൻ പി. സി ജോർജ്ജുമാരെ നിയോഗിക്കുന്നത് കേന്ദ്ര സർക്കാരും ബിജെപിയും നേരിട്ടാണെന്നും വി.മുരളീധരൻ ആരോപിച്ചു.

മുരളീധരന്റെ സന്ദർശനം അടിവരയിടുന്നത് ഇക്കാര്യങ്ങളൊക്കെയാണ്. പി സി ജോർജിന്റെ 'ചുരുളി'നാവ് സംഘപരിവാർ വിലയ്ക്കെടുത്തിരിക്കുകയാണ്. കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കി കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനുള്ള ശ്രമങ്ങൾ ബിജെപി പലവട്ടം പയറ്റി തോറ്റതാണ്. 

ബിജെപിക്ക് സഖ്യകക്ഷികളില്ലാതിരുന്ന കേരളത്തിൽ സാമുദായിക സംഘടനകളുടെ രാഷ്ട്രീയപാർട്ടി ഉണ്ടാക്കി വോട്ട് നേടാൻ നടത്തിയ നീക്കമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോൾ ഈ മണ്ണിൽ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാം എന്ന ഗുജറാത്തി കുറുക്കൻമാരുടെ  ഗൂഡാലോചനയാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലൂടെ വ്യക്തമാകുന്നത്. 

വി. മുരളീധരൻ നടത്തിയത് സത്യപ്രതിഞ്ജ ലംഘനമാണ്. വി. മുരളീധരന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Read More