Home> Kerala
Advertisement

NCP യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ Mani C Kappan മുംബൈയിൽ

ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താനാണ് മാണി സി കാപ്പൻ മുംബൈയിലെത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് മാണി സി. കാപ്പന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തുന്നത് എന്നാണ് റിപ്പോർട്ട്.

NCP യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ Mani C Kappan മുംബൈയിൽ

എന്‍സിപി  സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിലെത്തി.  ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താനാണ് മാണി സി കാപ്പൻ മുംബൈയിലെത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് മാണി സി. കാപ്പന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തുന്നത് എന്നാണ് റിപ്പോർട്ട്. 

ഇന്ന് നടത്തുന്ന ചർച്ചയിൽ എല്‍ഡിഎഫ് (LDF) വിട്ട് യുഡിഎഫില്‍ ചേരണമെന്ന ആവശ്യം മാണി സി. കാപ്പന്‍ (Mani C Kappan) ശരദ് പവാറിനെ അറിയിക്കുമെന്നാണ് സൂചന. ഏഴ് നിയമസഭാ സീറ്റുകളും ഒരു രാജ്യസഭ സീറ്റും എന്‍സിപിക്ക് (NCP) യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷനായ ടി.പി. പീതാംബരന്റെ അനുവാദത്തോടെയാണ് മാണി സി. കാപ്പൻ ശരത് പവാറുമായി (Sharad Pawar) ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നത്. 

Also Read: M. Shivashankar ന്റെ ജാമ്യാപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കും

ഇതിനിടയിൽ പാലാ സീറ്റ് നിലനിര്‍ത്താന്‍ ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ശരദ് പവാറും (Sharad Pawar) സിപിഐഎം- സിപിഐ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ചർച്ച ദേശീയ തലത്തില്‍ നടത്തുന്നത്. 

കുട്ടനാട് സീറ്റ് (Kuttanad Seat) മാണി സി കാപ്പന് കൊടുക്കില്ലെന്ന് അന്തരിച്ച തോമസ് ചാണ്ടി എംഎൽഎയുടെ സഹോദരൻ തോമസ് കെ തോമസ് വ്യക്തമാക്കിയിട്ടുണ്ട്.  തന്റെ സ്ഥാനാർത്ഥിത്വം പാർട്ടി നേരത്തെ അംഗീകരിച്ചതാണെന്നും പല സീറ്റിനെ ചൊല്ലി എൻസിപിയിൽ പിളർപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More