Home> Kerala
Advertisement

''ആർ.എസ്.എസി നോടുള്ള വിരോധം സി.പി.എം ന് ഹിന്ദു വിരോധമാണ്''

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച നേതാവ്,

''ആർ.എസ്.എസി നോടുള്ള വിരോധം സി.പി.എം ന് ഹിന്ദു വിരോധമാണ്''

കോഴിക്കോട്:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച നേതാവ്,

യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് ആണ് കോടിയേരിക്കെതിരെ രംഗത്ത് വന്നത്.

ആർ.എസ്.എസിനെതിരായ കൊടിയേരിയുടെ ആരോപണം കോൺഗ്രസുമായുള്ള ഒത്തുതീർപ്പ് ലക്ഷ്യം വെച്ചാണ് എന്ന് പറയുന്ന യുവമോര്‍ച്ച നേതാവ് 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആർ.എസ്.എസിന്  പ്രിയപെട്ടവൻ എന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 
ലക്ഷ്യമിടുന്ന രാഷ്ട്രീയമൊക്കെ മനസിലാക്കാൻ ഇപ്പോൾ മലയാളികൾക്ക് കഴിയുമെന്നും പറയുന്നു.
സി.പി.എം ന്  ആകെ ഒരേയൊരു ശത്രുവാണ് ഉള്ളത് അത് ദേശീയ പ്രസ്ഥാനമായ ആർ.എസ്.എസാണ്. 
കോടിയേരി ബാലകൃഷ്ണൻ  ഇപ്പോഴും കാര്യങ്ങൾ മനസിലാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 
ആർ.എസ്.എസി നോടുള്ള വിരോധം സി.പി.എം ന് ഹിന്ദു വിരോധമാണ് എന്ന് പറയുന്ന ഗണേഷ് 
ഹിന്ദുവിനെ ദ്രോഹിക്കുക എന്നത് സി.പി.എം ന്റെ ഒരു വിനോദ പരിപാടിയാണ് എന്ന് കൂട്ടിചേര്‍ക്കുന്നു.
തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായ ഭാഷയിലാണ് യുവമോര്‍ച്ച നേതാവ് സിപിഎം സംസ്ഥാന സെക്രട്ടറിയെ വിമര്‍ശിക്കുന്നത്.

Also Read:കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍
കെ ഗണേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ചുവടെ,

 ''ആർ.എസ്.എസിനെതിരായ കൊടിയേരിയുടെ ആരോപണം കോൺഗ്രസുമായുള്ള ഒത്തുതീർപ്പ് ലക്ഷ്യം വെച്ച്...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആർ.എസ്.എസിന്  പ്രിയപെട്ടവൻ എന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലക്ഷ്യമിടുന്ന രാഷ്ട്രീയമൊക്കെ മനസിലാക്കാൻ ഇപ്പോൾ മലയാളികൾക്ക് കഴിയും . സി.പി.എം ന്  ആകെ ഒരേയൊരു ശത്രുവാണ് ഉള്ളത് അത് ദേശീയ പ്രസ്ഥാനമായ ആർ.എസ്.എസാണ്. കോടിയേരി ബാലകൃഷ്ണൻ  ഇപ്പോഴും കാര്യങ്ങൾ മനസിലാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആർ.എസ്.എസി നോടുള്ള വിരോധം സി.പി.എം ന് ഹിന്ദു വിരോധമാണ്. 
ഹിന്ദുവിനെ ദ്രോഹിക്കുക എന്നത് സി.പി.എം ന്റെ ഒരു വിനോദ പരിപാടിയാണ്. ഇപ്പോൾ സി പി എം സംസ്ഥാന സെക്രട്ടറി തന്റെ രാഷ്ട്രീയ വിവരമില്ലായ്മ വ്യക്തമാക്കിയിരിക്കുകയാണ്. ആർ.എസ്.എസ് കോൺഗ്രസ് ബന്ധമെന്ന എടുക്കാ ചരക്കുമായി സി.പി.എം സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നതും അതേറ്റ് പിടിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നതും ഒക്കെ കാലങ്ങളായി സംസ്ഥാനത്തെ ഇടത് പക്ഷവും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലുള്ള ഒത്ത് തീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്ത് വരുമ്പോൾ ഇങ്ങനെയെന്തേലും പറഞ്ഞ് ശ്രദ്ധ തിരിക്കുകയാണ് ഇവരുടെ ലക്ഷ്യം. നിലനിൽപ്പിന് വേണ്ടി ഇരുകൂട്ടരും എല്ലാം കോപ്ലിമെൻ്റാക്കുകയാണ്. അതിന് ചൂട്ടുപിടിക്കാൻ ചില മാധ്യമങ്ങളുമുണ്ടല്ലോ...?
ഇവർ ഒന്നറിയുക പ്രബുദ്ധ മലയാളിയെ നിങ്ങൾക്കിങ്ങനെ എല്ലാ കാലവും പറ്റിക്കാമെന്നത് വ്യാമോഹമാണ്. 
നിങ്ങളുടെ തട്ടിപ്പും കൊള്ളരുതായ്മകളും രാഷ്ട്രീയ വിവരമില്ലായ്മയും ഒത്ത് തീർപ്പ് രാഷ്ട്രീയവും ഒക്കെ തിരിച്ചറിയുന്ന ഒരു തലമുറ വളർന്ന് വരുന്നുണ്ട്. 
അവർ ഇതിനൊക്കെ നിങ്ങൾക്ക് മറുപടി നൽകും. കേരളവും ദേശീയതയുടെ ഭാഗമാണ്. കേരളം മാറുകയാണ് കോടിയേരീ, നിങ്ങളിങ്ങനെ 
എല്ലാക്കാലും നുണകൾ പറഞ്ഞ് നാട്ടുകാരെ പറ്റിക്കാമെന്ന് കരുതിയിരുന്നോ... അതാണല്ലോ നിങ്ങളുടെ ശീലം.''

Read More