Home> Kerala
Advertisement

സ്കൂള്‍ വളപ്പിലെ അപകടം: ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു

നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അധ്യാപിക. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.

സ്കൂള്‍ വളപ്പിലെ അപകടം:  ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു

മൂവാറ്റുപുഴ: യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്കൂള്‍ അസംബ്ലിയിലേക്ക് പാഞ്ഞുകയറിയ കാര്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.

മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്കൂള്‍ അധ്യാപികയായിരുന്ന ഇടുക്കി അരീക്കിഴി സ്വദേശിനി വി.എം.രേവതിയാണ്‌ മരിച്ചത്. കോലഞ്ചേരി മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന അധ്യാപിക ഇന്നലെ ഏഴുമണിയോടെ മരിക്കുകയായിരുന്നു.

നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അധ്യാപിക. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂള്‍ അസംബ്ലിയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയാണ് അധ്യാപികയ്ക്കും എട്ട് കുട്ടികള്‍ക്കും പരുക്കേറ്റത്. ഇതേ സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. 

കുട്ടികളെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ ഇടിയുടെ നേരിട്ടുള്ള ആഘാതം ഏറ്റത് അധ്യാപികയ്ക്കാണ്. സംഭവത്തില്‍ മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

അധ്യാപിക രണ്ട് ദിവസമായി ന്യൂറോ ഐസിയുവില്‍ ചികിത്സയിലായിരുന്നു. കഴുത്തിലെ സ്‌പൈനല്‍ കോഡിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിസാര പരുക്കേറ്റ കുട്ടികളെ ചികിത്സ നല്‍കി വിട്ടയച്ചിരുന്നു.

Read More