Home> Kerala
Advertisement

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ഹൈക്കോടതി നിരീക്ഷകസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ബോര്‍ഡും സര്‍ക്കാരും ഒന്നിച്ചാലോചിച്ചാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ശബരിമല: മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ഹൈക്കോടതി നിരീക്ഷകസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ബോര്‍ഡും സര്‍ക്കാരും ഒന്നിച്ചാലോചിച്ചാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു അറിയിച്ചു. ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, മകരവിളക്കിന് മുന്നോടിയായുള്ള പ്രത്യേക പൂജകള്‍ സന്നിധാനത്ത് പുരോഗമിക്കുകയാണ്. 
ബിംബശുദ്ധിക്രിയ അടക്കമുള്ള പൂജകളാണ് ഇന്ന് സന്നിധാനത്ത് പ്രധാനം. യുവതീ പ്രവവേശനം ഉയര്‍ത്തിയ വിവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും പശ്ചാത്തലത്തില്‍ വിപുലമായ ശുദ്ധിക്രിയകളാണ് നടക്കുന്നത്.

യുവതീ പ്രവേശന വിവാദത്തെ തുടര്‍ന്ന് മകരവിളക്കിന് കര്‍ശനമായി സുരക്ഷയൊരുക്കുകയാണ് പോലീസ്. ഇത്തവണ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.   സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും സുരക്ഷാ ചുമതലയുളള ഐ.ജി ബല്‍റാം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Read More