ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ബോളിവുഡ് നടി സൈറ വസീമിനെ ലൈംഗികമായി ഉപദ്രവിച്ച വികാസ് സച്ദേവ് കുറ്റക്കാരനല്ലെന്ന് ഭാര്യ. ബന്ധുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു വികാസ് സച്ദേവ് എന്നും അയാളുടെ ഭാര്യ വെളിപ്പെടുത്തി.
ജോലിത്തിരക്ക് മൂലം 24 മണിക്കൂറിലേറെ ഉറങ്ങാതിരുന്ന വികാസ് തന്നെ ശല്യപ്പെടുത്തരുതെന്ന് വിമാന ജീവനക്കാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയതിന് ശേഷം ഉറങ്ങുകയായിരുന്നെന്നും വികാസ് സച്ദേവിന്റെ ഭാര്യ വ്യക്തമാക്കി. കാലുകള്‍ പൊക്കി വച്ചിരുന്നെങ്കിലും അതില്‍ തെറ്റായ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
സംഭവം നടന്ന സമയത്ത് നടി എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നും വികാസിന്റെ ഭാര്യ ചോദിച്ചു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്നു അറിയില്ല. ഞങ്ങള്‍ക്ക് നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയില്‍ സീറ്റിനു പിന്നിൽ ഇരുന്ന വികാസ് കാലുയോഗിച്ച് സൈറ വസീമിന്റെ പിന്നിലും കഴുത്തിലും ഉരസിയെന്നാണ് കേസ്. നടി തന്നെ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വികാസ് സച്ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.