ഛണ്ഡീഗഢ്: ഹരിയാനയിലെ ഗുഹ്‌ലയില്‍ വെള്ളപ്പൊക്ക ബാധിത് പ്രദേശം വിലയിരുത്താൻ എത്തിയ എംഎൽഎയുടെ മുഖത്തടിച്ച് സ്ത്രീ. ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) എം.എല്‍.എ ഈശ്വര്‍ സിങ്ങാണ് സ്ത്രീയുടെ കോപത്തിന് ഇരയായി മർദ്ധനമേറ്റത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. എന്തിനാണ് ഇപ്പോൾ എത്തിയത് എന്നു ചോദിച്ചു കൊണ്ട് സ്ത്രീ ആൾക്കൂട്ടത്തിനിടയിൽ നിന്നു കൊണ്ട് ഈശ്വര്‍ സിങ്ങിനെ ആക്രമിക്കുകയായിരുന്നു. സമീപത്ത് പോലീസ് ഉണ്ടായിരുന്നു എന്നാൽ അപ്രതീക്ഷിതമായ സ്ത്രീയുടെ ആക്രമത്തെ ചെറുക്കാൻ സാധിച്ചില്ല.സ്ത്രീ എംഎൽഎയുടെ മുഖത്തടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
#WATCH | Haryana: In a viral video, a flood victim can be seen slapping JJP (Jannayak Janta Party) MLA Ishwar Singh in Guhla as he visited the flood affected areas
— ANI (@ANI) July 12, 2023
"Why have you come now?", asks the flood victim pic.twitter.com/NVQmdjYFb0
അതേസമയം തന്നെ മര്‍ദിച്ച സ്ത്രീയോട് ക്ഷമിച്ചുവെന്നും അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കില്ലെന്നും ഈശ്വര്‍ സിങ് പിന്നീട് പ്രതികരിച്ചു.
വെള്ളപ്പോക്കം ബാധിച്ച പ്രദേശത്തെ സാഹചര്യം വിലയിരുത്താൻ എത്തിയ തന്നെ ആളുകള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് എംഎൽഎ പറഞ്ഞു. ഇത് പ്രകൃതി ദുരന്തമാണെന്നും കഴിഞ്ഞ കുറച്ചുദിവസമായി പ്രദേശത്ത് കനത്ത മഴയായിരുന്നുവെന്നും ആള്‍ക്കൂട്ടത്തോട് വിശദീകരിച്ചിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി. കനത്ത മഴയില്‍ ഘാഗ്ഗര്‍ നദി കരകവിഞ്ഞ് ഒഴുകിയതോടെ ഹരിയാണയിലേയും പഞ്ചാബിലേയും നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം അതിരൂക്ഷമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...