Home> India
Advertisement

Dream High: 47 ലക്ഷം രൂപ ശമ്പളം...! കാഴ്ച വൈകല്യമുള്ള യുവാവ് നേടിയെടുത്തത് മൈക്രോസോഫ്റ്റിൽ അടിപൊളി ജോലി

"ആകാശത്തിനപ്പുറം ഉയരത്തിൽ സ്വപ്നം കാണുക; ചിറകുകൾ വളരെ ചെറുതാണെങ്കിലും, കാഴ്ച തെളിച്ചമുള്ളതാക്കുക..." കാഴ്ച വൈകല്യമുള്ള 25 കാരനായ യാഷ് സൊവാചകം ഏറെ അർത്ഥവത്താണ്.

Dream High: 47 ലക്ഷം രൂപ ശമ്പളം...! കാഴ്ച വൈകല്യമുള്ള യുവാവ് നേടിയെടുത്തത് മൈക്രോസോഫ്റ്റിൽ അടിപൊളി ജോലി

Indore: "ആകാശത്തിനപ്പുറം ഉയരത്തിൽ സ്വപ്നം കാണുക; ചിറകുകൾ വളരെ ചെറുതാണെങ്കിലും, കാഴ്ച തെളിച്ചമുള്ളതാക്കുക..." കാഴ്ച വൈകല്യമുള്ള 25 കാരനായ യാഷ് സൊവാചകം ഏറെ അർത്ഥവത്താണ്.  

മധ്യപ്രദേശില്‍നിന്നുള്ള യാഷിന് ടെക് ഭീമനായ മൈക്രോസോഫ്റ്റിൽ നിന്നാണ് ജോലി വാഗ്‌ദാനം ലഭിച്ചിരിയ്ക്കുന്നത്. അതും 47 ലക്ഷം രൂപയുടെ പാക്കേജ്. ഐടി ഭീമന്‍റെ ബെംഗളൂരു ഓഫീസിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലിയില്‍ ചേരാന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശുകാരനായ ഈ യുവാവ്‌. 

Also Read:   Air Travel: വിമാനയാത്രാ നിരക്ക് വര്‍ദ്ധിക്കുമോ? ആഗസ്റ്റ്‌ 31 മുതല്‍ പ്രാബല്യത്തിലാകുന്ന മാറ്റങ്ങള്‍ എന്തെല്ലാം? 

എട്ട് വയസ്സുള്ളപ്പോഴാണ് യാഷിന് കാഴ്ച നഷ്ടപ്പെടുന്നത്. കാര്യങ്ങൾ സാവധാനത്തിലും സ്ഥിരതയിലും സാധാരണമായി. 2021-ൽ ഇൻഡോറിലെ ശ്രീ ഗോവിന്ദ്രം സെക്‌സാരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ (SGSITS) നിന്ന് ബി.ടെക് ബിരുദം നേടി.

തന്‍റെ  ഇതുവരെയുള്ള യാത്ര വിവരിച്ചുകൊണ്ട് യാഷ് പറഞ്ഞു, "തുടക്കത്തിൽ ഇത് ബുദ്ധിമുട്ടുള്ള ഒരു യാത്ര ആയിരുന്നു, പക്ഷേ സാവധാനത്തിലും സ്ഥിരമായും എല്ലാം സാധാരണ നിലയിലായി. എന്‍റെ കോളേജും കൂട്ടുകാരും എന്നെ ഒരുപാട് സഹായിച്ചു. ഇന്റർനെറ്റ് ഏറെ സഹായകമായി. ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും മറ്റുള്ളവരുടെ പിന്തുണയും ലഭിച്ചു. നിസ്സഹായത അനുഭവിക്കുന്ന കാഴ്ച വൈകല്യമുള്ള ആളുകൾ എല്ലാ മേഖലയും എല്ലാവർക്കും വേണ്ടിയുള്ളതല്ലെന്ന് മനസ്സിലാക്കണം, പകരം, അവർ തങ്ങളാൽ കഴിയുന്നിടത്ത് അവരുടെ 100%  നൽകണം. വിജയം ഉറപ്പാണ്‌," അദ്ദേഹം പറഞ്ഞു. 

സ്ക്രീൻ റീഡർ സോഫ്‌റ്റ്‌വെയറിന്‍റെ  സഹായത്തോടെയാണ് യാഷ്  പഠനം പൂർത്തിയാക്കിയത്.   കോഡിംഗ് പഠിച്ചതിന് ശേഷം ജോലി അന്വേഷിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് മൈക്രോസോഫ്റ്റിൽ അപേക്ഷിച്ചു. ഓൺലൈൻ പരീക്ഷയ്ക്കും ഇന്റർവ്യൂവിനും ശേഷം കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യാഷ് പറഞ്ഞു.  

മകന്‍ തന്‍റെ അഭിമാനമാണ് എന്നാണ് ഒരു സാധാരണ കാന്‍റീന്‍ ഉടമയായ പിതാവ് അഭിപ്രായപ്പെട്ടത്. യാത്ര ഏറെ ദുഷ്ക്കരമായിരുന്നു, സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറാകാന്‍ മകന്‍ ആഗ്രഹിച്ചിരുന്നു.  അതൊരു സമരമായിരുന്നു, ആ സമരം ഇന്ന് വിജയിച്ചിരിയ്ക്കുകയാണ്. എത്ര ദുഷ്ക്കരമെങ്കിലും നമ്മുടെ ചെറുത്ത്  നില്‍പ്പ് ശക്തമെങ്കില്‍ വിജയവും അനായാസം നേടാം, അദ്ദേഹം പറഞ്ഞു.  
 
ജനിച്ചതിന്‍റെ  പിറ്റേന്ന് മുതൽ യാഷിന് ഗ്ലോക്കോമ ഉണ്ടായിരുന്നതായും എട്ടാം വയസില്‍ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.  
  
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More