ലക്നൗ: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ശിശുമരണം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഏകദേശം 450 -ല്‍ അധികം കുരുന്നുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിടുകയുകയും ചെയ്തിരുന്നു.
യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റിട്ട് ഏകദേശം 6 മാസം തികയുന്ന അവസരത്തില്‍ അദ്ദേഹം രാജ്യത്തെ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖം ശ്രദ്ധേയമായി. ഗോരഖ്പൂര്‍ ശിശുമരണം തെറ്റായ രീതിയില്‍ തെറ്റായ വസ്തുതകള്‍ക്കൊപ്പം ചിത്രീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സംവിധാനത്തിനുള്ളില്‍ ഉള്ള കുറച്ച് വ്യക്തികള്‍ സ്വയം അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും അവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ ഉണ്ടാവും എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
ശിശുമരണത്തെപ്പറ്റിയുള്ള അന്വേഷണം പുരോഗതിയിലാണ്. ഇന്നലെ ഗോരഖ്പുർ ബിആര്‍ഡി മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി രജീവ് കുമാർ അധ്യക്ഷനായ കമ്മിറ്റിയാണ് 30 കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
ബിആർഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്ര, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ്, എഇഎസ് വാർഡ് ഇൻചാർജ് ഡോ. കഫീൽ ഖാൻ, ഓക്സിജൻ വിതരണക്കാരായ പുഷ്പ സെയിൽസ് എന്നിവർക്കെതിരേ ക്രിമിനിൽ നടപടി സ്വീകരിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി രജീവ് കുമാർ അധ്യക്ഷനായ കമ്മിറ്റിയാണ് 30 കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.