Home> India
Advertisement

ഉന്നാവോ കേസ് യു.പിക്ക് പുറത്തേക്ക്, കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ഉന്നാവോ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. കര്‍ശന നിര്‍ദ്ദേശങ്ങളാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുന്നോട്ടു വച്ചിരിക്കുന്നത്.

ഉന്നാവോ കേസ് യു.പിക്ക് പുറത്തേക്ക്, കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി   നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. കര്‍ശന നിര്‍ദ്ദേശങ്ങളാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുന്നോട്ടു വച്ചിരിക്കുന്നത്. 

ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ ഉത്തര്‍ പ്രദേശിന്‌ പുറത്തേക്ക് മാറ്റാന്‍ സുപ്രിം കോടതി ഉത്തരവ് നല്‍കി. കൂടാതെ, കേസിന്‍റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട സിബിഐ ഉദ്യോഗസ്ഥന്‍ ഇന്നുച്ചക്ക് സുപ്രീംകോടതിയെ അറിയിക്കണം.

അനുബന്ധക്കേസുകള്‍ ഉള്‍പ്പെടെ നാലു കേസുകളാണ് ഉത്തര്‍പ്രദേശിനു പുറത്തേക്കു മാറ്റുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പിന്നീട് ഉണ്ടാവുമെന്നും ചീഫ് ജസ്റ്റീസ് കോടതിയില്‍ അറിയിച്ചു. 

കൂടാതെ, സിബിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഉച്ചക്ക് 12ന് ഹാജരായി ഉന്നാവോ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് ഉത്തരവിട്ടു. കേസ് അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ഥന നിരസിച്ചാണ് കോടതി നടപടികളിലേക്ക് കടന്നത്. 

പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐ ഉദ്യോഗസ്ഥര്‍ ഉന്നാവോയിലേക്കു പോയതിനാല്‍ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു തുഷാര്‍ മേത്തയുടെ അഭ്യര്‍ഥന. എന്നാല്‍ കേസ് മാറ്റിവയ്ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ കോടതിയില്‍ നേരിട്ട് ഹാജരായി കേസിന്‍റെ മുഴുവന്‍ വിവരങ്ങളും അറിയിക്കണമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. തുറന്ന കോടതിയിലോ ചീഫ് ജസ്റ്റീസിന്‍റെ ചേംബറിലോ ഹാജരാകാമെന്നും കോടതി നിര്‍ദേശിച്ചു.

ജൂലൈ 12 ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അയച്ച കത്ത് ചീഫ് ജസ്റ്റീസിന് ലഭിച്ചില്ല എന്നാ ആരോപണം ഉയര്‍ന്നിരുന്നു. അതെപ്പറ്റി അന്വേഷണം നടക്കുകയാണ്. 

ചൊവ്വാഴ്ചയാണ് ഉന്നാവോ പീഡനത്തിനിരയായ പെണ്‍കുട്ടി അയച്ച കത്തിനെക്കുറിച്ച്‌ തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. രാവിലെ പത്രങ്ങളില്‍നിന്ന് കത്തിനെക്കുറിച്ച്‌ വായിച്ചതായും അദ്ദേഹം പറഞ്ഞു. കത്തിനെക്കുറിച്ച്‌ തനിക്ക് വിവരം നല്‍കിയിരുന്നു, എന്നാല്‍ താന്‍ ഇതുവരെ കത്ത് കണ്ടിട്ടില്ല, അത് ഇനിയും തന്‍റെ മുന്‍പില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉന്നാവോ കേസില്‍ ഗുരുതരമായ സംഭവവികാസങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും പോസ്കോ നിയമപ്രകാരം കേസ് ഉടന്‍ തന്നെ പരിഗണനയ്ക്കെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി കേസ് ഇന്ന് പരിഗണിച്ചത്. 
കേസില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ വി. ഗിരി ചൂണ്ടിക്കാട്ടിയിരുന്നു.

 

Read More