Home> India
Advertisement

ഇരുപത്തിനാല് മണിക്കൂറിനിടെ ഹരിയാനയിൽ സംഭവിച്ചത് മൂന്ന് കൂട്ട ബലാത്സംഗങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹരിയാനയിൽ നിന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് കൂട്ട ബലാത്സംഗ കേസുകള്‍.

ഇരുപത്തിനാല് മണിക്കൂറിനിടെ ഹരിയാനയിൽ സംഭവിച്ചത് മൂന്ന് കൂട്ട ബലാത്സംഗങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹരിയാനയിൽ നിന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് കൂട്ട ബലാത്സംഗ കേസുകള്‍. 

സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചത് കമ്പുകൊണ്ട് 

ഹരിയാനയിലെ പഞ്ച്കുല ജില്ലയിലെ പിന്‍ജോറിൽ പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ കമ്പുകൊണ്ട് സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ച സംഭവം റിപ്പോര്‍ട്ട്‌ ചെയ്യുന്നത് ഞായറാഴ്ചയാണ്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ ചേര്‍ത്തിരിക്കുന്നത്‍, പെണ്‍കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്തായിരിക്കാം പ്രതി ജനനേന്ദ്രിയത്തില്‍ കമ്പുകൊണ്ട് മുറിവേല്‍പ്പിച്ചത് എന്നാണ്. 

ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള കൽക്ക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്തസ്രാവം കൂടിയതോടെ പഞ്ച്കുല ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ ഫലം പുറത്ത് വന്നിട്ടില്ല. 

ടുക്കി എന്ന 50 വയസുകാരനെ പോസ്കോ ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൃതദേഹത്തില്‍ കൂട്ടബലാൽസംഗം

പാനിപട്ട് ജില്ലയിലെ ഉർലാന ഗ്രാമത്തില്‍ ഞായറാഴ്ചയാണ് 11 വയസ്സുകാരി ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. അയൽവാസികളായ രണ്ടുപേര്‍ പെണ്‍കുട്ടിയെ കൊല്ലുകയും തുടര്‍ന്ന് മൃതദേഹം കൂട്ടബലാൽസംഗം ചെയ്യുകയുമായിരുന്നു.

തെളിവുകൾ നശിപ്പിക്കാനായി കുട്ടിയുടെ വസ്ത്രം ചുട്ടുകരിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം പ്രതികളിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.

ഇര ദളിത് പെൺകുട്ടി

കുരുക്ഷേത്രയിൽ നിന്ന് കാണാതായ പതിനഞ്ച് വയസ്സുള്ള ദളിത് പെൺകുട്ടിയുടെ അര്‍ദ്ധനഗ്ന ശരീരം ബുദ്ധഖേദ ഗ്രാമത്തിനടുത്തുള്ള രാജ്വാഹയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.

2-3 പേരാല്‍ കൂട്ടബലാത്സംഗത്തിനിരയായാണ്‌ പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More