Home> India
Advertisement

'പാവാടയും ബ്ലൗസും ധരിച്ച് രാധയെന്ന് വാദിക്കും'; മുന്‍മന്ത്രിയ്ക്കെതിരെ ഭാര്യ!!

മേക്കപ്പും വിഗ്ഗും ഉപയോഗിച്ച് അണിഞ്ഞൊരുങ്ങാറുള്ള തേജ് ഇടയ്ക്ക് കൃഷ്ണണെന്നും വാദമുയര്‍ത്തും.

 'പാവാടയും ബ്ലൗസും ധരിച്ച് രാധയെന്ന് വാദിക്കും'; മുന്‍മന്ത്രിയ്ക്കെതിരെ ഭാര്യ!!

പാട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകനും ബീഹാര്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായ തേജ് പ്രതാപിനെതിരെ ഭാര്യ. 

വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയപ്പോഴാണ് തേജിനെതിരെ ഭാര്യ ഐശ്വര്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 

കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ തേജ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്.

ഗാർഹികപീഡനം നേരിടുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 2005ലെ ഐപിസി സെക്ഷൻ 26 അനുസരിച്ച് കുടുംബകോടതിയിൽ നിന്ന് ഐശ്വര്യ സംരക്ഷണവും തേടിയിട്ടുണ്ട്.

വിവാഹശേഷം അധികം വൈകാതെ തന്നെ തേജിന്‍റെ വിചിത്ര സ്വഭാവങ്ങള്‍ താന്‍ മനസിലാക്കിയിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.

ലഹരിമരുന്ന് ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ ശിവഭഗവാന്‍റെ അവതാരമാണെന്ന് തേജ് അവകാശപ്പെടും. കൂടാതെ, പാവാടയും ബ്ലൗസും ധരിച്ച് രാധയെന്നും തേജ് അവകാശപ്പെടും. 

മേക്കപ്പും വിഗ്ഗും ഉപയോഗിച്ച് അണിഞ്ഞൊരുങ്ങാറുള്ള തേജ് ഇടയ്ക്ക് കൃഷ്ണനാണെന്നും വാദമുയര്‍ത്തും.  മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് തേജ് പ്രതാപിനോട് പറഞ്ഞു നോക്കിയെങ്കിലും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

 'കഞ്ചാവ് ഭഗവാന്‍ ശിവന്‍റെ പ്രസാദമാണ്. അത് ഉപയോഗിക്കരുതെന്ന് പറയാന്‍ പാടില്ല' എന്നായിരുന്നു തേജ് പ്രതാപിന്‍റെ പ്രതികരണം. 

താൻ നേരിടുന്ന പ്രശ്നങ്ങൾ ഭർത്താവിന്‍റെ മാതാപിതാക്കളെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അവർ ഒരു തരത്തിലും സഹായിച്ചില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു. 

തേജിന്‍റെ ലഹരി ഉപയോഗവും വിചിത്രമായ പെരുമാറ്റ രീതികളും അദ്ദേഹത്തിന്‍റെ മാതാവിന്‍റെയും സഹോദരിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ സ്വഭാവം മാറുമെന്ന് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ലെന്നും ഐശ്വര്യ പറയുന്നു.

2018 മെയിലാണ് ലാലു പ്രസാദ് യാദവിന്‍റെയും റാബറി ദേവിയുടെയും മകനായ തേജ് പ്രതാപ് വിവാഹിതനായത്.

അഞ്ച് മാസത്തിനു ശേഷം പട്നയിലെ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി.

Read More