ഹരിയാന: കർണിസേന നേതാവ് സൂരജ് പാൽ അമു ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും രാജിവച്ചു. ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവായ അമു രാജ്പൂത് കർണിസേനയുടെ ദേശീയ സെക്രട്ടറിയാണ്.
കാലപം നടത്തിയതിനും പ്രകോപനപരമായ പ്രസംഗം നടത്തിയതിനും ജനുവരി 26ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനിരിക്കേ ആണ് നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റോഹ്ത്തക്കിലെ ആശുപത്രിയിൽനിന്നും ഡിസ്ജാർജ് ചെയ്തതിനു പിന്നാലെയാണ് അമുവിന് ജാമ്യം ലഭിച്ചത്. ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. പത്മാവത് വിവാദവുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രാജ്പൂത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നും ചരിത്രവസ്തുതകൾ വളച്ചൊടിച്ചു എന്നുമായിരുന്നു സഞ്ജയ് ലീലാ ബൻസാലിക്കും ദീപികയ്ക്കും എതിരെയുള്ള ആരോപണം. തുടര്‍ന്ന് പ്രകോപനപരമായ പ്രസ്താവനകളുമായി അമു രംഗത്തെത്തിയിരുന്നു. പത്മാവതിലെ നായിക ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവർക്ക് 10 കോടി രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്തത്.
Suraj Pal Amu resigns from the primary membership of BJP. (File Pic) pic.twitter.com/2aT8oSfqme
— ANI (@ANI) January 31, 2018