Home> India
Advertisement

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത വര്‍ഷം

അടുത്ത മകരസംക്രാന്തി ദിനത്തിലായിരിക്കും നിര്‍മ്മാണം ആരംഭിക്കുന്നതെന്നാണ് സൂചന.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത വര്‍ഷം

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ചരിത്രവിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം അടുത്ത വര്‍ഷം നിര്‍മ്മിക്കുമെന്ന് സൂചന. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുത്തു കൊണ്ടുള്ളതായിരുന്നു കോടതി വിധി. 

അടുത്ത മകരസംക്രാന്തി ദിനത്തിലായിരിക്കും നിര്‍മ്മാണം ആരംഭിക്കുന്നതെന്നാണ് സൂചന. രാമക്ഷേത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. വിഎച്ച്പിയുടെ നേതൃത്വത്തില്‍ നേരത്തെ ശിലാസ്ഥാപനം നടത്തിയിരുന്നു.

2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്‍പ് ഭൂരിഭാഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. ക്ഷേത്രം രൂപകല്‍പന ചെയ്യുന്നത് ആര്‍ക്കിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ്.

ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തൂണുകളും ശില്പങ്ങളും തയ്യാറാക്കാനായി ഗുജറാത്തില്‍ നിന്നുള്ള ശില്‍പികള്‍ വര്‍ഷങ്ങളായി അയോധ്യയില്‍ ജോലി ചെയ്തിരുന്നു. 

സുപ്രീംകോടതി വിധിയ്ക്ക് മുന്‍പാണ്‌ തൊഴിലാളികളെ തിരിച്ചയച്ചത്. ഇപ്പോള്‍ വിധിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്നും തൊഴിലാളികളെ എത്തിച്ച് പണി തുടങ്ങും.  

Read More