Home> India
Advertisement

പാക്കിസ്ഥാൻ, ബംഗ്ലാദേശ് മുസ്ലീങ്ങളെ, രാജ്യത്ത് നിന്ന് പുറത്താക്കണം....

പാക്കിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീംങ്ങളെ പുറത്താക്കണമെന്ന ആവശ്യവുമായി ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ് മുസ്ലീങ്ങളെ, രാജ്യത്ത് നിന്ന് പുറത്താക്കണം....

മുംബൈ: പാക്കിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീംങ്ങളെ പുറത്താക്കണമെന്ന ആവശ്യവുമായി ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ അനധികൃത കുടിയേറ്റം തടയേണ്ടത് ഏറ്റവും ആവശ്യമായ ഒന്നാണ്. ഇന്ത്യയിലേക്ക് കുടിയേറിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് മുസ്ലീങ്ങളെ പുറത്താക്കുകതന്നെ വേണം, ആക്കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട, സാമ്നയിലെ ലേഖനത്തില്‍ പറയുന്നു.

അതേസമയം, മഹാരാഷ്ട്ര നവനിർമാൺ സേന (MNS) പുതിയ പതാക സ്വീകരിച്ചതടക്കം പാര്‍ട്ടിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുകയും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഫെബ്രുവരി 9ന് മുംബൈയിൽ റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് ശിവസേനയുടെ ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.  

ഇക്കാര്യം ശിവസേന, സാമ്നയില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. CAAയ്ക്ക് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം MNS നേതാക്കള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. എന്നാല്‍ മുന്‍പ് ഇവരുടെ തീരുമാനം മറ്റൊന്നായിരുന്നു, സാമ്ന ചൂണ്ടിക്കാട്ടി.

ശിവസേന ഒരിക്കലും ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചിട്ടില്ല, കൂടാതെ ശിവസേനയുടെ പ്രവര്‍ത്തനം മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. അതുകൊണ്ടാണ് ജനങ്ങള്‍ ഞങ്ങളെ സ്വീകരിച്ചത്, പാർട്ടി കൂട്ടിച്ചേർത്തു. 

കൂടാതെ, നവനിർമാൺ സേന നിലപാടു മാറ്റിയത് ജനങ്ങള്‍ സ്വീകരിക്കുമോ എന്നകാര്യത്തിലും ശിവസേന സന്ദേഹം പ്രകടിപ്പിച്ചു. ചില  പാര്‍ട്ടികള്‍ നിലനില്പ്പിനായി ഹിന്ദുത്വത്തെ കൂട്ടുപിടിയ്ക്കുന്നതായും ശിവസേന കുറ്റപ്പെടുത്തി..

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ 94-ാം ജന്മദിനത്തിലാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (MNS) പാര്‍ട്ടിയില്‍ . നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയത്. പാര്‍ട്ടി പതാക മാറ്റിയതോടൊപ്പം അമിത് താക്കറേയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനകൂടി പ്രഖ്യാപിച്ചിരുന്നു. 

ശിവസേന ഹിന്ദുത്വ നിലപാട് മയപ്പെടുത്തിയപ്പോള്‍, തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് MNS  എന്നാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.  

പാര്‍ട്ടി രൂപീകരിച്ച് ഇത്രയും വര്‍ഷമായിട്ടും മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ MNSന് ഇതുവരെ കഴിഞ്ഞില്ല. ആ അവസരത്തിലാണ് ശിവസേന ബിജെപിയുമായി സഖ്യം ഉപേക്ഷിക്കുന്നത്. ഈ അവസരം തന്ത്രപരമായി വിനിയോഗിക്കാനാണ് MNSന്‍റെ നീക്കം.

ബിജെപിയുമായി സഖ്യം ചേരാനുള്ള തയ്യാറെടുപ്പിലാണ് MNS എന്നും തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് MNS മാറുന്നതിന് ബിജെപിയുടെ പിന്തുണയുള്ളതായുമാണ്‌ സൂചന.

 

Read More