Home> India
Advertisement

നോയ്ഡ ഇരട്ടക്കൊലപാതകം: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്ന് പതിനാറുകാരന്‍

ഗ്രേറ്റര്‍ നോയ്ഡയിലെ ഗൌര്‍ സിറ്റിയില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. കൊല്ലപ്പെട്ട സ്ത്രീയുടെ പതിനാറുകാരനായ മകന്‍ ശനിയാഴ്ച കുറ്റം ഏറ്റു പറഞ്ഞു. അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് താന്‍ തന്നെയെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

നോയ്ഡ ഇരട്ടക്കൊലപാതകം: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്ന് പതിനാറുകാരന്‍

നോയ്ഡ: ഗ്രേറ്റര്‍ നോയ്ഡയിലെ ഗൌര്‍ സിറ്റിയില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. കൊല്ലപ്പെട്ട സ്ത്രീയുടെ പതിനാറുകാരനായ മകന്‍ ശനിയാഴ്ച കുറ്റം ഏറ്റു പറഞ്ഞു. അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് താന്‍ തന്നെയെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

വാരാണസിയില്‍ വച്ച് ഗൌതം ബുദ്ധ നഗര്‍ പോലീസാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഓടിപ്പോയ പ്രതി വെള്ളിയാഴ്ച ഉച്ചയോടു കൂടി പിതാവിനെ വിളിക്കുകയും തുടര്‍ന്ന്‍ പിതാവ് ഈ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്‍ നമ്പര്‍ അന്വേഷിച്ചു സ്ഥലം കണ്ടെത്തുകയായിരുന്നു എന്ന് ഗൌതം ബുദ്ധ നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ലവ് കുമാര്‍ പറഞ്ഞു.

ഫോണില്‍ വിളിച്ച പ്രതി കരയുകയായിരുന്നു എന്നാണ് പിതാവ് പോലീസുകാരെ അറിയിച്ചത്. വിളിച്ച നമ്പര്‍ പരിശോധിച്ചതില്‍ നിന്നും മുഗള്‍ സാരായില്‍ ആണ് പ്രതി ഉള്ളതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന്‍ പ്രത്യേക വിമാനമാര്‍ഗം അവിടെയെത്തിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മാതാപിതാക്കള്‍ സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നു എന്ന തോന്നലിലാണ് പ്രതി കൊലപാതകത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ നാലിന് സോഫയില്‍ ഇരുന്നു പഠിച്ചതിന് അമ്മ പ്രതിയെ അടിക്കുകയും വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വിഷമവും ദേഷ്യവുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

കൊലപാതകത്തിന് ശേഷം ക്യാബ് ബുക്ക് ചെയ്ത പ്രതി ഓള്‍ഡ്‌ ഡല്‍ഹി ഭാഗത്ത്‌ ന്നിന്നും ജമ്മുവിലേയ്ക്ക് ട്രെയിന്‍ കയറി. ലുധിയാനയില്‍ ഇറങ്ങിയ പ്രതി അവിടെ നിന്നും ചണ്ഡിഗഡ്, ഷിംല, റാഞ്ചി തുടങ്ങിയ ഇടങ്ങളില്‍ സഞ്ചരിച്ചതിനു ശേഷമാണ് വാരാണസിയില്‍ എത്തിച്ചേര്‍ന്നതെന്ന്‍ പോലീസ് പറഞ്ഞു.

 

Read More