ന്യൂഡല്‍ഹി: കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
ബിജെപി പിഡിപിയ്ക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനിയെങ്കിലും ജമ്മു & കശ്മീരിലെ ആളുകൾക്ക് കുറച്ച് ആശ്വാസം ലഭിക്കുമെന്ന് അദേഹം പറഞ്ഞു. 3 വര്‍ഷം കൊണ്ട് അവര്‍ കശ്മീരിനെ നശിപ്പിച്ചതായി അഭിപ്രായപ്പെട്ട അദ്ദേഹം, ഏറ്റവും കൂടുതല്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടത് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ആയിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, പിഡിപി കോണ്‍ഗ്രസ് സഖ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആ ചോദ്യം തികച്ചും പ്രസക്തമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
Whatever has happened is good. People of J&K will get some relief. They (BJP) ruined Kashmir & have now pulled out, maximum number of civilian & army men died during these 3 years. That question does not arise (on forming alliance with PDP): GN Azad, Congress pic.twitter.com/rcfVelHdnT
— ANI (@ANI) June 19, 2018
അതേസമയം, ജമ്മു-കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും മന്ത്രിമാരും ഗവര്‍ണര്‍ നരീന്ദര്‍ നാഥ് വൊഹ്റയ്ക്ക് മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചു. പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ബി.ജെ.പി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നലെയാണ് മുഖ്യമന്ത്രി രാജി സമര്‍പ്പിച്ചത്. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു.