ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്കറെ ത്വയ്ബയുടെ ഉത്തര്‍പ്രദേശ് പ്രസിഡന്റിനെ കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തു. യു.പിയിലെ മുസാഫര്‍നഗര്‍ സ്വദേശിയായ ആദില്‍ എന്ന സന്ദീപ് കുമാര്‍ ശര്‍മയാണ് അറസ്റ്റിലായത്. ബാങ്ക്, എടിഎം കൊള്ളയുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.
പൊലീസ് പട്രോള്‍ സംഘത്തെ ആക്രമിച്ച് ആറ് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലും ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിലും ലശ്കർ ഇ ത്വയ്ബയുടെ സൗത്ത് കശ്മീരിനു വേണ്ടി ഫണ്ട് സ്വരൂപിച്ച കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഈ വര്‍ഷമാദ്യമാണ് ആദില്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്കറെ ത്വയ്ബയില്‍ ചേര്‍ന്നത്. ആദില്‍ ജൂലൈയിൽ കാശ്മീരിലെ അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ബഷീര്‍ ലഷ്കരിയുടെ അടുത്ത അനുയായിയാണ്.