Home> India
Advertisement

ഗുര്‍മീത് കേസ്: ഉത്തരേന്ത്യയില്‍ നടന്ന അക്രമത്തിന് പിന്നിലെ സൂത്രധാരന്‍ അറസ്റ്റില്‍

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് വിധിച്ച് ജയിലില്‍ അടച്ചതിന് പിന്നാലെ ഉത്തരേന്ത്യയില്‍ നടന്ന കലാപങ്ങളുടെ മുഖ്യസൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു.

ഗുര്‍മീത് കേസ്: ഉത്തരേന്ത്യയില്‍ നടന്ന അക്രമത്തിന് പിന്നിലെ സൂത്രധാരന്‍ അറസ്റ്റില്‍

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് വിധിച്ച് ജയിലില്‍ അടച്ചതിന് പിന്നാലെ ഉത്തരേന്ത്യയില്‍ നടന്ന കലാപങ്ങളുടെ മുഖ്യസൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു.

അക്രമം അഴിച്ചുവിടാന്‍ നിയോഗിക്കപ്പെട്ടിരുന്ന 'എ ടീമി'ന്‍റെ തലവന്‍ ദുനി ചന്ദാണ് പഞ്ചാബിലെ ഗുജ്ജരനില്‍ നിന്ന് പിടിയിലായത്. സന്‍ഗ്രൂര്‍ സ്വദേശിയായ ഇയാള്‍ ഗുര്‍മീതിന്‍റെ ആശ്രമമായ ദേരാ സച്ചാ സൗദയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കലാപത്തിന് ശേഷം ഒളിവില്‍ പോയ ദുനിയെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ആഡംബര കാര്‍, 1.70 ലക്ഷം രൂപ, മുളകുപൊടി, ദേരാ സച്ചാ സൗദയുമായി ബന്ധമുള്ള പുസ്തകങ്ങള്‍ തുടങ്ങിയവ ദുനിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധി വന്നതിന് പിന്നാലെ പഞ്ചാബില്‍ മാത്രം ഇരുപത്തിയെട്ട് അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതില്‍ മുപ്പത്തിയെട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 

ദുനി ചന്ദിനെ കൂടാതെ മന്‍സ സ്വദേശി മേജര്‍ സിംഗ്,​ ബതീന്ദ സ്വദേശികളായ ബല്‍വീന്ദര്‍ സിംഗ്,​ ഗുര്‍ദേവ് സിംഗ്,​ ഗുര്‍ദാസ് സിംഗ്,​ ബഗപുരാന സ്വദേശി പ്രീതി ചന്ദ്,​ കോട്കപുര സ്വദേശി മഹീന്ദര്‍പാല്‍ സിംഗ് എന്നിവരാണ് 'എ ടീമി'ലെ അംഗങ്ങള്‍. ഇവരെ കണ്ടെത്താനും തിരച്ചില്‍ ഊര്‍ജിതമാക്കി. 

Read More