ഗുവാഹത്തി: ആസാമിലെ നഗാവ് ജില്ലയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികള്‍ വീട്ടില്‍കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ച് കൊന്നു. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ നഗാവ് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
സ്കൂളിൽ തനിക്കൊപ്പം പഠിക്കുന്ന ആൺകുട്ടികളാണ് ബലാത്സംഘം ചെയ്തതെന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമന് ഒളിവിലാണ്.
സ്കൂളിൽനിന്നും എത്തിയ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അക്രമികൾ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടബലാത്സംഘം ചെയ്യുകയായിരുന്നു. പീഡിപ്പിച്ച ശേഷം ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽനിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെൺകുട്ടിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാഗാവ് എസ്പി നേരിട്ട് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.