ന്യൂഡല്‍ഹി: നടി ഷബാന ആസ്മിയും ഭര്‍ത്താവ് ജാവേദ് അക്തറും സഞ്ചരിച്ച വാഹന൦ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്ഐആര്‍!!
ഡ്രൈവറായ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോറി ഡ്രൈവറായ രാജേഷ് പാണ്ഡുരംഗ് ഷിന്‍ഡെയുടെ പരാതിയിലാണ് നടപടി.
അമിത വേഗതയില്‍ വന്ന വാഹനം ഓടികൊണ്ടിരിക്കുന്ന ലോറിയുടെ പിന്നില്‍ വന്നിടിക്കുകയായിന്നുവെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.
ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് മുംബൈ–പുനൈ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ജാവേദ് അക്തര്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
സാരമായി പരിക്കേറ്റ ഡ്രൈവറിനെയും ശബാനയെയും ഉടന്‍ തന്നെ പന്‍വേലിലെ എംജിഎം ആശുപത്രിയിലേക്കാണ് ആദ്യം പ്രവേശിപ്പിച്ചത്.
പിന്നീട് മുംബൈയിലെ കോകിലാബെന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് ഇവരെ മാറ്റുകയായിരുന്നു. ഷബാനയുടെ തലക്കും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. അവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
അപകടത്തില്‍ അജ്ഞാതയായ മറ്റൊരു സ്ത്രീയ്ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവിയുടെ മുന്‍ ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലാണ്.
1998ൽ പത്മശ്രീ നേടിയ ശബാന ആസ്മി അഞ്ച് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയാണ്. അങ്കുർ, ആർത്ത്, മണ്ഡി തുടങ്ങിയ നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
2017 ല്‍ പുറത്തിറങ്ങിയ ദി ബ്ലാക്ക് പ്രിൻസിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.